തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പിരിഞ്ഞു കിട്ടിയത് 58.86 കോടി രൂപയുടെ ഇലക്ഷൻ ഫണ്ട്. കോൺഗ്രസിന് 39.96 കോടി. ബി.ജെ.പിക്ക് 8.65 കോടി. കേന്ദ്ര ഇലക്ഷൻ കമ്മിഷന് സമർപ്പിച്ച തിരഞ്ഞെടുപ്പുചെലവ് കണക്കിലാണ് ഈ വിവരം. ഒറ്റയ്ക്ക് ഒരു സ്ഥാനാർത്ഥി ചെലവാക്കിയ തുകയിൽ മുന്നിൽ നിൽക്കുന്നത് മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ്- 55 ലക്ഷം. കോന്നിയിൽ മാത്രം 40 ലക്ഷം. തൊട്ടുപിന്നിൽ ഷാഫി പറമ്പിൽ- 23 ലക്ഷം. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.കെ. രാമചന്ദ്രൻ - 22 ലക്ഷം വീതം അതിന് പിന്നിൽ. തിരഞ്ഞെടുപ്പ് പര്യടനത്തിന് ഹെലികോപ്ടറിലും മറ്റുമായി ആകാശയാത്രയ്ക്ക് ബി.ജെ.പി ചെലവിട്ടത് 2.75 കോടി. പ്രചാരണ പരസ്യത്തിനുള്ള ചെലവിലും സി.പി.എമ്മാണ് മുന്നിൽ. പ്രചാരണത്തിനെത്തിയ ദേശീയ നേതാക്കൾക്കായി സി.പി.എമ്മിന് കാര്യമായി ചെലവ് വന്നിട്ടില്ല.
നേതാക്കളുടെ കേരളത്തിലെ പ്രചാരണച്ചെലവ്
43 ലക്ഷം
പ്രധാനമന്ത്രി നരേന്ദ്രമോദി
2.5കോടി
രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി
പ്രചാരണ പരസ്യത്തിനുള്ള ചെലവ്
17കോടി
സി.പി.എം
16കോടി
കോൺഗ്രസ്
7കോടി
ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |