SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.20 AM IST

തുമ്പയിലെ റോക്കറ്റ് വിക്ഷേപണത്തിന് 58വയസ്

thumba

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശഗവേഷണ കുതിപ്പിന് തുടക്കമിട്ട് രാജ്യത്താദ്യമായി ഇന്ത്യൻ മണ്ണിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചതിന് ഇന്നലെ 58 വർഷം പൂർത്തിയായി.1963 നവംബർ 21 നാണ് ചെറിയൊരു അമേരിക്കൻ നിർമിത 'നൈക്ക് അപാഷെ റോക്കറ്റ്' തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്ന് ആകാശത്തേക്കുയർന്നത്. ഇന്ന് ബഹിരാകാശഗവേഷണ വിക്ഷേപണരംഗത്ത് പ്രധാനപ്പെട്ട രാജ്യമായി മാറിയ ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണ് തുമ്പയിലുണ്ടായത്.

കടലോര ഗ്രാമമായ തുമ്പയിലെ സെന്റ്‌മേരി മഗ്ദലന കത്തോലിക്ക പള്ളിയിൽ നിന്നാണ് ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ ചരിത്രം ആരംഭിച്ചത്.

മേരി മഗ്ദലന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ്‌ ലോഞ്ചിങ് സ്‌റ്റേഷൻ' ആയി മാറി.

ആദ്യറോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്‌കൂൾ കെട്ടിടം ആദ്യംലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കൽ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്‌പേസ് ലാബായി
സൗണ്ടിങ് റോക്കറ്റു'കളുടെ ഗണത്തിൽ പെട്ടതായിരുന്നു ആ നൈക്ക്അപാഷെ റോക്കറ്റ്. ഡി. ഈശ്വർദാസ് റോക്കറ്റ് അസംബിൾ ചെയ്തു. സുരക്ഷാചുമതല വഹിച്ചത് പിൽക്കാലത്ത് രാഷ്ട്രപതിയായി സ്ഥാനമേറ്റ എ.പി.ജെ.അബ്ദുൾ കലാം ആയിരുന്നു. ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്‌നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലമായതുകൊണ്ടാണ് തുമ്പയെ റോക്കറ്റ് വിക്ഷേപണകേന്ദ്രമായി നിശ്ചയിച്ചത്. അന്തരീക്ഷത്തിന്റെ മേൽഭാഗത്തെക്കുറിച്ച് പഠിക്കുകയാണ്, 'സൗണ്ടിങ് റോക്കറ്റുകളു'പയോഗിച്ച് അക്കാലത്ത് ചെയ്തിരുന്നത്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THUMBA ROCKET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.