ന്യൂഡൽഹി : മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് 142 അടിവരെ ജലനിരപ്പ് ഉയർത്താൻ അനുമതി. ഇതുി സംബന്ധിച്ച്
സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. .അടിയന്തര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. വിശദമായ വാദം കേൾക്കലിനായി ഹർജി ഡിസംബർ പത്തിലേക്ക് മാറ്റി
ഒക്ടോബര്‍ 28ന് സുപ്രീംകോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം നിലനിറുത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.
പകുതി കേട്ട രണ്ടു കേസുകളിലെ വാദം അടിയന്തരമായി പൂർത്തിയാക്കേണ്ടതു കൂടി പരിഗണിച്ചാണ് കേസ് ഡിസംബർ പത്തിലേക്കു മാറ്റിയത്. മേൽനോട്ട സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ മുല്ലപ്പെരിയാർ കേസിൽ അടിയന്തര ഉത്തരവിലല്ല തങ്ങളുടെ ഊന്നലെന്ന് കേരളത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. പകരം തമിഴ്‌നാടിന്റെ നിർദേശപ്രകാരമുള്ള റൂൾ കർവിന്റെ കാര്യത്തിൽ കേരളം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് കേരളം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |