കൊൽക്കത്ത: മികച്ച വിദ്യാഭ്യാസം ലഭിച്ചാൽ ഓഫിസ് ജോലി മാത്രമേ ചെയ്യൂ എന്ന ദൃഢനിശ്ചയമെടുക്കുന്നവരാണ് പുതുതലമുറയിലേറെയും. എന്നാൽ, കൊൽക്കത്ത സ്വദേശിനിയും എം.എ ഇംഗ്ലീഷ് ബിരുദദാരിയുമായ 26 കാരി തുക്‌തുകി ദാസിന് ഈ നിർബന്ധമൊന്നുമില്ല. കൊൽക്കത്തയിൽ ചായക്കട നടത്തുകയാണ് തുക്‌തുകി. കൊൽക്കത്തയിലെ ഹാബ്ര റെയിൽവേ സ്‌റ്റേഷനിൽ എത്തിയാൽ തുക്‌തുകിയുടെ ചായക്കടയിൽ നിന്ന് നല്ല കടുപ്പമേറിയ ചായ കുടിക്കാം.
സ്വന്തമായി ബിസിനസ് തുടങ്ങണമെന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാൽ വളരെക്കുറച്ച് പണം മാത്രമാണ് എന്റെ കൈയ്യിൽ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ചായക്കട തുടങ്ങാൻ തീരുമാനിച്ചത് - തുക്‌തുകി പറഞ്ഞു. എം.എ. ഇംഗ്ലീഷ് ചായ്‌വാലി' എന്നാണ് തുക്‌തുകി തന്റെ ചായക്കടയ്ക്ക് നൽകിയിരിക്കുന്ന പേര്. വാൻ ഡ്രൈവറാണ് തുക്‌തുകിയുടെ അച്ഛൻ. കൊൽക്കത്തയിൽ ചെറിയൊരു പലചരക്ക് കട നടത്തുകയാണ് അമ്മ. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും തുക്‌തുകിയെ ചായക്കട തുടങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഓഫീസ് ജോലി ലഭിച്ചില്ലെങ്കിലും താൻ സന്തോഷവതിയാണെന്നും തുക്‌തുകി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |