അബുദാബി : യു.എ.ഇ യിൽ അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമായി കണക്കാക്കും. പിരിവ് നടത്തുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെങ്കിലും ഫെഡറൽ നിയമം അനുസരിച്ച് കുറ്റക്കാർക്ക് 3 ലക്ഷം ദിർഹം (60 ലക്ഷത്തിലേറെ രൂപ) വരെ പിഴ ശിക്ഷ ലഭിക്കും.
ഇതു കൂടാതെ ഭിക്ഷയെടുക്കുന്നവർക്ക് 3 മാസം തടവോ 5000 ദിർഹം പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. പുതിയ നിയമമനുസരിച്ച് രാജ്യത്ത് യു.എ.ഇ റെഡ് ക്രസന്റ് സൊസൈറ്റി പോലെയുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമാണ് പണപ്പിരിവ് നടത്താൻ അനുമതി. ഇനി മുതൽ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താൻ അനുമതിയില്ല. ലൈസൻസ് ഉള്ള റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സംഘടനകൾ ഓരോ ആവശ്യങ്ങൾക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി നേടണം. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിൽനിന്നാണ് പിരിവിന് അനുമതി തേടേണ്ടത്. സഹായം ആവശ്യമുള്ളവർ വിവരങ്ങൾ യു.എ.ഇയുടെ അംഗീകൃത ജീവകാരുണ്യ ഏജൻസിയെ അറിയിക്കണം.ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുഖേനയോ അംഗീകൃത ഇന്ത്യൻ സംഘടനകൾ മുഖേനയോ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |