പഴയങ്ങാടി:എരിപുരം ഏഴോം റോഡിൽ 60 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു. പരിമിത സൗകര്യം മാത്രമുള്ള ഓഫീസിൽ പണമടക്കാനെത്തുന്ന ഗുണഭോക്താക്കളും ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിക്കാൻ ഒരു ഗോഡൗണോ,അത്യാവശ്യമായി ഒരു മീറ്റിംഗ് ചേരാനുള്ള സൗകര്യമോ ഇല്ലാതെ ഉദ്യോഗസ്ഥരും ഒന്നുപോലെ ദുരിതത്തിലാണ്.
പണമടക്കാൻ ക്യൂ നിൽക്കേണ്ടത് റോഡിലേക്കാണ്. .ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിക്കുന്നത് പ്രധാനറോഡിന്റെ വശങ്ങളിലാണ് . വാഹനങ്ങൾക്കും കാൽനട യാത്രാക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. രാവിലെ ജീവനക്കാർ യോഗം ചേരുന്നതാകട്ടെ കെട്ടിടത്തിന് പുറത്താണ്. വാഹനങ്ങൾ നിർത്തിയിടുന്നതും റോഡിലേക്ക് ചേർന്നാണ്.
21200 ഉപഭോക്താക്കൾ
35 ജീവനക്കാർ
മാടായി തൊട്ട് കാനായി വരെ
മാടായി,ഏഴോം,ചെറുതാഴം,കടന്നപ്പള്ളി പാണപ്പുഴ,പരിയാരം ആയുർവേദ കോളേജ് പരിസരം,കാനായി എന്നിവയടക്കം വലിയ പ്രദേശമാണ് പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്നത്.വരുമാനത്തിന്റെ കാര്യത്തിലും സെക്ഷൻ ഏറെ മുന്നിലാണ്.പഴയങ്ങാടി,മാടായി,മാതമംഗലം എന്നീ സെക്ഷനുകളുടെ സബ്ഡിവിഷൻ ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |