തൃശൂർ: മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയുടെ ടോൾ പിരിവ് 957.68 കോടി കടന്നു. ഒക്ടോബർ 31 വരെയുള്ള കണക്കാണിത്. ദേശീയപാത അതോറിറ്റി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്ക്. ചെലവിട്ടതിന്റെ 236.506 കോടിയാണ് ഇതിനകം പിരിച്ചെടുത്തത്.
64.94 കിലോമീറ്റർ ദേശീയപാതയുടെ നിർമാണത്തിന് 721.174 കോടി രൂപയാണ് ചെലവായത്. കൊവിഡ് കാലമായിട്ടും 2020 ജൂൺ മുതൽ ഈ വർഷം ഒക്ടോബർ വരെ മാത്രം പിരിച്ചെടുത്തത് 155.99 കോടിയാണ്. 2020 ജൂൺ മാസം വരെ കമ്പനി 801.6 കോടിയാണ് പിരിച്ചെടുത്തത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കുന്നത്.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിക്കുന്നത്. ടോൾ പിരിവിന്റെ കാലാവധി 2026 വരെയായിരുന്നത് ദീർഘിപ്പിച്ച് 2028 വരെയാക്കി നൽകിയിരുന്നു. ചെലവിട്ടതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തുവെന്നും പാലിയേക്കര ടോൾ പിരിവ് ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്തിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |