തിരുവനന്തപുരം: ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദമുയർത്തി മതമൈത്രി തകർക്കാനുള്ള ആർ.എസ്.എസ് നീക്കം കേരളത്തിൽ വിലപ്പോകില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സമൂഹത്തെയാകെ മതപരമായി ചേരി തിരിക്കാനുള്ള ശ്രമം ആർ.എസ്.എസ് എപ്പോഴും നടത്താറുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ അത് ഭീകരമാണെങ്കിലും കേരളത്തിൽ അത്രത്തോളം വന്നിരുന്നില്ല. എന്നാലിപ്പോൾ കേരളത്തിലും തുടക്കം കുറിച്ചിട്ടുണ്ട്. ഹലാൽ ഭക്ഷണത്തെ ചൊല്ലിയുള്ള പ്രചാരണം മതമൈത്രി തകർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കും. ആർ.എസ്.എസുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലയാളുകൾ നടത്തുന്ന പ്രചരാണമാണിത്. അവർക്കു തന്നെ ഇക്കാര്യത്തിൽ വ്യക്തതയില്ല.
മന്ത്രിസ്ഥാനത്തിനായുള്ള ലോക് താന്ത്രിക് ജനതാദളിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. എല്ലാ പാർട്ടികൾക്കും അവകാശവാദമുണ്ടാകും. ഒരേ സ്വഭാവമുള്ള പാർട്ടികൾ ഒന്നിക്കണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |