കട്ടപ്പന: എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും , ഡീൻ കുര്യാക്കോസിനും മുല്ലപ്പെരിയാർ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു. മൂന്നു ദിവസം മുൻപ് ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും രേഖാമൂലം കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. ഡാമിന്റെ നിലവിലെ അവസ്ഥ നേരിൽ കണ്ട് ബോദ്ധ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.സംസ്ഥാന സർക്കാരിന് എന്തോ ഒളിച്ചു വയ്ക്കാനുളളതു കൊണ്ടാണ് തങ്ങളുടെ സന്ദർശനം തടഞ്ഞതെന്ന് ഇരുവരും കുറ്റപ്പെടുത്തി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ജനപ്രതിനിധികൾക്കെതിരെ സ്വീകരിക്കാത്ത നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്.മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ കേരളവും തമിഴ്‌നാടും തമ്മിൽ തയ്യാറാക്കിയ അന്തർധാരയുടെ ഭാഗമാണ് തങ്ങൾക്ക് അനുമതി നിഷേധിക്കാൻ കാരണം.അതേ സമയം വീണ്ടും അനുമതി നിഷേധിച്ചതിൽ സംസ്ഥാന യു.ഡി.എഫ് നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം പ്രതിഷേധം ശക്തമാക്കുമെന്നും എം.പിമാർ ഉപ്പുതറയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |