ഹരിപ്പാട്: കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ മുഹമ്മദിന്റെ മകൻ അഷ്കറിനെ (23) മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്കറിന്റെ ബന്ധുക്കൾ ആരോപിച്ചു. മകൻ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നുവെന്നും പൊലീസിനോട് പിതാവ് പറഞ്ഞു.
അഷ്ക്കർ ഒരു വർഷക്കാലമായി എറണാകുളത്ത് താമസിച്ച് വരികയാണ്. 7 മാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം ഒൻപതാം വാർഡിൽ കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. തുടർന്ന് 6 മാസം മുൻപ് ഇരുവരും എറണാകുളത്ത് വച്ച് വിവാഹിതരായശേഷം ഇവിടെ താമസിച്ച് വരികയായിരുന്നു. 3 മാസം മുൻപാണ് മുതുകുളത്തെ മഞ്ജുവിന്റെ വീട്ടിലേക്ക് മാറിയത്. ഞായറാഴ്ച രാവിലെ 6.30ന് വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. തുടർന്ന് മഞ്ജുവും മാതാവും നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാർ എത്തി കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പൊലീസും സയന്റിഫിക് വിദഗ് ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴുത്തിൽ കണ്ട പാട് ദുരൂഹത ഉയർത്തുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |