ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിലെ ഒലുവപ്പാറ, ശനിയാരൻപൊറ്റ, എരട്ടക്കുളം, മാനാംകുറ്റി, കൈതക്കുഴി തുടങ്ങി വിവിധ പ്രദേശങ്ങളിൽ വ്യാജമദ്യ വില്പന വ്യാപകമാകുന്നതായി പരാതി. വ്യാജമദ്യ വില്പന സംബന്ധിച്ച് പ്രദേശത്തെ ആരെങ്കിലും പരാതിപ്പെടുകയോ വിമർശിക്കുകയോ ചെയ്താൽ അവർക്ക് നേരെ ഭീഷണിയും പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അതുകൊണ്ടു വ്യാജമദ്യ വില്പക്കെതിരെ പരാതിപ്പെടാൻ പലരും ഭയപ്പെടുന്ന അവസ്ഥയാണ്. വിദേശമദ്യം ഏതുസമയത്ത് വേണമെങ്കിലും സ്പോട്ട് ഡെലിവറിയാണ് പല ഭാഗങ്ങളിലും നടക്കുന്നത്. ഒരു ഫോൺ കോൾ മാത്രം മതി. നല്ലേപ്പിള്ളി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിലും ഇത്തരം മോബൈൽ സംവിധാനം ഏറെയുണ്ട്. പല ഭാഗത്തും ഓട്ടോറിക്ഷകളിൽ വരെ സ്റ്റോക്ക് ചെയ്ത് വ്യാപകമായി വില്പന നടത്തുന്നതായി പരാതികളുണ്ട്. ഇതെല്ലാം തടയേണ്ട എക്സൈസ് അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |