വിഴിഞ്ഞം: മാസങ്ങളായി കട്ടപ്പുറത്തായിരുന്ന വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ബോട്ട് അറ്റകുറ്റപ്പണികൾക്ക് ശേഷം ഇന്നലെ വീണ്ടും കടലിൽ ഇറക്കിയെങ്കിലും ഇന്ധനച്ചോർച്ചയും സ്റ്റിയറിംഗ് വീലിന്റെ പ്രശ്നവും കാരണം വീണ്ടും തീരത്ത് കെട്ടിയിട്ടു. എൻജിനിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ബോട്ട് നേരത്തെ കരയ്ക്ക് കയറ്റിയത്. ഇത് പൂർത്തിയാക്കി എൻജിൻ ഘടിപ്പിച്ച ശേഷം ക്രെയിൻ ഉപയോഗിച്ച് കടലിലിറക്കിയപ്പോഴാണ് വീണ്ടും തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് ബോട്ട് അടുത്ത ദിവസങ്ങളിൽ പട്രോളിംഗ് തുടങ്ങുമെന്ന് എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ, എസ്.ഐ പത്മകുമാർ എന്നിവർ അറിയിച്ചു. മേയ് 31നാണ് വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ ബോട്ട് അറ്റകുറ്റപ്പണികൾക്കായി കരയ്ക്ക് കയറ്റിയത്. ഇതിനിടെ പൂവാർ സ്റ്റേഷനിലെ ബോട്ട് അറ്റകുറ്റപ്പണിക്കായി കരയ്ക്കുകയറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |