SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 AM IST

പനിക്ക് കുറവില്ല: ഈ മാസം ചികിത്സ തേടിയത് 130607 പേർ

viral-fever

മരണം: 6

പാലക്കാട്: കാലാവസ്ഥ വ്യതിയാനം മൂലമുള്ള തുടർച്ചയായി പെയ്ത മഴയ്ക്ക് കുറവുണ്ടെങ്കിലും പകർച്ചവ്യാധികൾക്ക് കുറവൊന്നുമില്ല. ഇടയ്ക്കുള്ള മഴയും വെയിലും കാരണം വൈറൽ പനിയെ കൂടാതെ ഡെങ്കിപ്പനി, എലപ്പനി തുടങ്ങിയ പകർച്ചവ്യാധികളാണ് പടരുന്നത്. നവംബർ 22വരെ 130607 പേരാണ് വൈറൽ പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഇതിൽ ആറ് മരണവും റിപ്പോർട്ട് ചെയ്തു. കൂടാതെ ഡെങ്കിപ്പനി ബാധിച്ച് 131 പേരും എലിപ്പനി ബാധിച്ച് 187 പേരും ചിക്കുൻഗുനിയ ബാധിച്ച് എഴ് പേരും ചികിത്സ തേടി. ഇതിൽ എലിപ്പനി ബാധിച്ച് രണ്ടു മരണവും റിപ്പോട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വൈറൽ പനി പിടിമുറുക്കന്നത് ഏറെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മാലിന്യം കുമിഞ്ഞുകൂടിയ പ്രദേശങ്ങളിലും വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളിലും എലിപ്പനി പിടിപെടാൻ സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിലൂടെ സഞ്ചിരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ വർഷം ഇതുവരെ 46 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

ശ്രദ്ധിക്കേണ്ടവ

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക
തുറന്നുവച്ച ഭക്ഷണങ്ങൾ കഴിക്കരുത്
ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക
കൈ സോപ്പിട്ട് കഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക

സംസ്ഥാന കണക്ക് (2021 നവംബർ 22വരെ)
.വൈറൽ പനി- 1236790 (മരണം- 32)
.ഡെങ്കിപ്പനി- 2909 (മരണം- 12)
.എലിപ്പനി- 1338 (മരണം- 46)
.ചിക്കുൻഗുനിയ- 315

കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വൈറൽ പനി വന്നാൽപോലും ഉടൻ ഡോക്ടറുടെ ചികിത്സ തേടുക. ശുചിത്വം പാലിക്കുക.

ജില്ലാ ആരോഗ്യവകുപ്പ് ഓഫീസ്, പാലക്കാട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, VIRAL FEVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.