കുട്ടനാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങൾ സോഷ്യൽ മിഡീയ വഴി പുറംലോകത്തെത്തിച്ച് സർക്കാരിനെ മുൾമുനയിൽ നിറുത്തിയ സേവ് കുട്ടനാട് ഹാഷ് ടാഗ് വക്താക്കൾക്ക് ഡി.വൈ.എഫ്.ഐ സ്ഥാനക്കയറ്റം നൽകിയത് വിവാദമാകുന്നു.
ചമ്പക്കുളം പഞ്ചായത്ത് നാട്ടായം പടിഞ്ഞാറ് യൂണിറ്റ് സെക്രട്ടറിയായിരുന്ന മങ്കൊമ്പ് തെക്കേര നെടുമ്പറമ്പ് ജോബി ജോസഫിനെ തകഴി ഏരിയാ കമ്മിറ്റിയംഗമായും യൂണിറ്റ് ജോ. സെക്രട്ടറിയായിരുന്ന തെക്കേക്കര തുണ്ടിയിൽ വിജിൽ.എസ്. കൃഷ്ണനെ ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റിയിലേക്കുമാണ് പ്രമോട്ട് ചെയ്തത്.
ഡി.വൈ.എഫ്.ഐ ഫ്രാക്ഷൻ യോഗത്തിലായിരുന്നു ജോബിയുടെ സ്ഥാനക്കയറ്റമെങ്കിൽ പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിലായിരുന്നു വിജിലിന്റെ പഞ്ചായത്ത് കമ്മിറ്റിയിലേക്കുള്ള പ്രവേശനം.
ചമ്പക്കുളം കൃഷിഭവന് കീഴിലെ നാട്ടായം പാടശേഖരത്ത് വെള്ളപ്പൊക്ക സമയത്ത് മടവീഴ്ച പതിവാണ്. ഇതോടെ പ്രദേശം മാസങ്ങളോളം വെള്ളക്കെട്ടിലാകും. ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് സേവ് കുട്ടനാട് എന്ന ക്യാമ്പയിന് തുടക്കമായത്. ജനവികാരം സർക്കാരിനെതിരാകുമെന്ന് കണ്ട് മന്ത്രി സജി ചെറിയാൻ മങ്കൊമ്പിലെത്തി സർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും സേവ് കുട്ടനാട് കാമ്പയിന് മറവിലൂടെ സർക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വ്യക്തമാക്കി. ഇതിൽ പ്രതേഷേധിച്ച് തൊട്ടടുത്ത ദിവസം മങ്കൊമ്പ് ജംഗ്ഷനിൽ മന്ത്രിയുടെ കോലം കത്തിച്ചു. കാര്യങ്ങൾ കൈവിട്ടുപോയതോടെ തന്ത്രത്തിൽ ഇവർ കാമ്പയിനിൽ നിന്ന് പിന്മാറി. പിന്നീട് കോൺഗ്രസ് ബി.ജെ.പി കക്ഷികളിലുള്ളവർ വിഷയം ഏറ്റെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |