SignIn
Kerala Kaumudi Online
Friday, 29 March 2024 2.57 PM IST

ജലജന്യരോഗങ്ങൾ തടയാൻ 'ഓപ്പറേഷൻ വിബ്രിയോ"

vibrio

കോഴിക്കോട്: ഭക്ഷ്യവിഷബാധ ഒഴിവാക്കാനും ജലജന്യ രോഗങ്ങൾ തടയാനുമായി 'ഓപ്പറേഷൻ വിബ്രിയോ' കർമ്മപദ്ധതിയ്ക്ക് തുടക്കം.

മലിനമായ ആഹാരത്തിലൂടെ പകരുന്ന രോഗങ്ങളായ വയറിളക്ക രോഗങ്ങൾക്കു പുറമെ കോളറ, ഷിഗെല്ല, അമീബിയാസിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ കൂടി പ്രതിരോധിക്കുകയാണ് ലക്ഷ്യം.

ഭക്ഷണ പദാർത്ഥങ്ങൾ പാകം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, കേറ്ററിംഗ് യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വിവാഹ സൽക്കാര വേദികൾ എന്നിവ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ തുടങ്ങിയവർ ഉൾപ്പെട്ട സംഘം പരിശോധിക്കും. വാർഡ്തലം മുതൽ ആരോഗ്യ ശുചിത്വ നടപടികൾ ശക്തമാക്കും.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ എന്നിവർക്ക് ഓരോ വാർഡിന്റെ ചുമതലയുണ്ടാവും. ഇവരുടെ കീഴിൽ ആശാ വർക്കർമാരും വാർഡ് ആർ.ആർ.ടി യും അതാതിടങ്ങളിലെ കുടിവെളളസ്രോതസ്സുകളുടെ വിവരം ശേഖരിക്കും. മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. ബോധവതകരണയജ്ഞവും ഇതിനൊപ്പം നടക്കും.

കേറ്ററിംഗ് യൂണിറ്റുകളും ഭക്ഷണശാലകളുമെല്ലാം കുടിവെളള പരിശോധന നിർബന്ധമായും നടത്തിയിരിക്കണം. ഐസ്‌ക്രീം, സിപ് അപ്, ജൂസ്, സോഡ നിർമ്മാതാക്കൾക്കും കുടിവെളള പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

'ഓപ്പറേഷൻ വിബ്രിയോ' പ്രവർത്തനങ്ങളുടെ പ്രതിദിന റിപ്പോർട്ട് വാർഡ് തലത്തിൽ നിന്നു പ്രാഥമിക ആരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശേഖരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറും.

 10 മാസത്തിനിടെ

17 ഭക്ഷ്യവിഷബാധ

ഫെബ്രുവരി മുതൽ നവംബർ വരെ കാലയളവിൽ ജില്ലയിൽ 17 ഭക്ഷ്യവിഷബാധകളുണ്ടായതിൽ രണ്ടു പേർ മരിക്കാനിടയായി. രോഗബാധ അനുഭവപ്പെട്ടത് ആകെ 257 പേർക്ക്. കുടുംബത്തിലെ ചടങ്ങുകളിലെയും വിവാഹ സൽക്കാരങ്ങളിലെയും ഭക്ഷണമുങപ്പെടെ വില്ലനായി മാറി. ഐസ്‌ക്രീം, സിപ് അപ്, ജൂസുകൾ തുടങ്ങിയവയും രോഗം വരുത്തിവെച്ചിട്ടുണ്ട്. കുടിവെള്ള പരിശോധനകളിൽ ഇ കോളി, കോളിഫോം, വിബ്രിയോ കോളറ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുമുണ്ട്.

"ഒരാഴ്ച നീളുന്നതാണ് ഓപ്പറേഷൻ വിബ്രിയോയുടെ ഒന്നാംഘട്ടം. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സമഗ്രമായ കുടിവെളള ഉറവിട സർവേ നടത്തും. സൂപ്പർ ക്ലോറിനേഷനു പുറമെ ബോധവത്കരണവും ഉറപ്പാക്കും. സംശയമുയർത്തുന്ന ഉറവിടങ്ങളിൽ നിന്നു വെള്ളത്തിന്റെ സാമ്പിൾ ശാസ്ത്രീയമായി ശേഖരിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുമുണ്ടാവും.

ഡോ.ഉമ്മർ ഫാറൂഖ്,

ജില്ലാ മെഡിക്കൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.