SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.24 AM IST

സ്ത്രീകളെ വിളിക്കുന്നത് എടീ എന്ന് മാത്രം, പരാതി നൽകാൻ ചെന്നപ്പോൾ വിരട്ടിയോടിച്ചു; വിവാദ സി ഐയ്‌ക്കെതിരെ പരാതി പ്രളയം

ci-sudheer-mofiya

കൊച്ചി: നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ സി ഐ സുധീറിനെതിരെ കൂടുതൽ പരാതികൾ. ആലുവ പൊലീസ് സ്‌റ്റേഷനിൽ ഗാർഹിക പീഡന പരാതിയുമായെത്തിയ യുവതിയാണ് സി ഐയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

താൻ പരാതി നൽകിയിട്ടും സി ഐ മൊഴിയെടുക്കാനോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ലെന്നും മണിക്കൂറുകൾക്ക് ശേഷം വിരട്ടിയോടിച്ചെന്നും യുവതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തിയിട്ട് അവസാനം വിരട്ടിയോടിക്കുകയായിരുന്നെന്ന് യുവതി ആരോപിക്കുന്നു. എടീ എന്നാണ് സി ഐ വിളിച്ചിരുന്നതെന്നും യുവതി പറയുന്നു. താൻ നൽകിയ പരാതിയിൽ പിന്നീട് മൊഴി രേഖപ്പെടുത്തി, എന്നാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അതിന്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതൊന്നും പറ്റില്ലെന്നായിരുന്നു സി ഐയുടെ മറുപടിയെന്നും യുവതി വെളിപ്പെടുത്തി.

പിറ്റേദിവസം സ്റ്റേഷനിൽ പോയപ്പോൾ മോഫിയയെ കണ്ടു. ഏറെ ദു:ഖത്തോടെയാണ് മോഫിയ സ്റ്റേഷനകത്തേക്ക് പോയത്. അതിനെക്കാളേറെ വിഷമത്തിലാണ് തിരിച്ചിറങ്ങിവന്നതെന്നും യുവതി വെളിപ്പെടുത്തി. പരാതി നൽകാൻ ചെന്നപ്പോൾ വനിതാ പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

കൊല്ലത്തെ ഉത്ര വധക്കേസിൽ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സി ഐ വീഴ്ചവരുത്തിയെന്ന് റൂറൽ എസ് പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൂടാതെ അഞ്ചൽ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കൊണ്ട് സി ഐ സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOFIYA, ALUVA SUICIDE, CI SUDHEER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.