തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡി ജി പി അനിൽകാന്തിന്റെ സർവീസ് കാലാവധി രണ്ട് വർഷത്തേക്ക് കൂടി സർക്കാർ നീട്ടി. പുതുക്കിയ കാലാവധി അനുസരിച്ച് 2023 ജൂൺ മുപ്പത് വരെ അദ്ദേഹത്തിന് സംസ്ഥാന പൊലീസ് മേധാവിയായി തുടരാം. കഴിഞ്ഞ ജൂൺ മുപ്പതിനാണ് ലോക്നാഥ് ബഹ്‌റ വിരമിച്ച ഒഴിവിലേക്ക് അനിൽകാന്തിനെ ഡി ജി പിയായി നിയമിക്കുന്നത്. ഡി ജി പിയായി നിയമിക്കുന്ന അവസരത്തിൽ ഏഴു മാസം മാത്രമായിരുന്നു അദ്ദേഹത്തിന് സർവീസിൽ ബാക്കിയുണ്ടായിരുന്ന കാലാവധി.
എ ഡി ജി പി തസ്തികയിൽ നിന്നുമാണ് അനിൽകാന്ത് ഡി ജി പി കസേരയിൽ എത്തുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അനിൽകാന്ത്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവീസ് നേടുന്നത്. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |