തൃശൂർ : ജില്ലയിൽ എഴുന്നള്ളിപ്പുകൾക്ക് 11 ആനകളെ എഴുന്നള്ളിക്കാൻ അനുമതി. ഇന്നലെ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നേരത്തെ അഞ്ച് ആനകളെ എഴുന്നള്ളിക്കുന്നതിനായിരുന്നു അനുമതി നൽകിയത്. അതേസമയം പുറത്തേക്ക് എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകിയിട്ടില്ല. ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താനും തീരുമാനമായി.
പുതിയ തീരുമാനത്തോടെ 30 ന് നടക്കുന്ന തൃപ്രയാർ ഏകാദശിക്ക് 11 ആനകളെ എഴുന്നള്ളിക്കാൻ സാധിക്കും. പുറത്ത് എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകണം എന്നതായിരുന്നു ആന ഉടമസ്ഥരുടെ സംഘടനകളുടെ ആവശ്യം. കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണത്തെ തുടർന്നാണ് എഴുന്നള്ളിപ്പുകളുടെ എണ്ണം കുറച്ചത്. ആന എഴുന്നള്ളിപ്പുകൾക്ക് നിയന്ത്രണം വന്നതോടെ ആനകളുടെ പരിപാലനം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ദിവസവും അയ്യായിരത്തോളം രൂപ ചെലവ് വരുന്നുണ്ട്. യോഗത്തിൽ കളക്ടർ ഹരിത. വി. കുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൺസർവേറ്റർ സജീഷ്, കെ. മഹേഷ്, വത്സൻ ചെമ്പകര എന്നിവർ പങ്കെടുത്തു.
തൃപ്രയാർ ഏകാദശിക്ക് 11 ആനകൾ
തൃപ്രയാർ: കൊവിഡിനെ തുടർന്ന് നിറം മങ്ങിപ്പോയ തൃപ്രയാർ ഏകാദശി ഇക്കുറി വർണാഭമാവും. ഒരേ സമയം പതിനൊന്ന് ആനകളെ എഴുന്നള്ളിക്കാനാകും. നിലവിൽ 5 ആനകൾക്കായിരുന്നു അനുമതി. ജില്ലാ മോണിറ്ററിംഗ് കമ്മറ്റി നൽകിയ ഇളവിനെ തുടർന്നാണ് 11 ആനകളെ എഴുന്നള്ളിക്കാനുള്ള തീരുമാനം. ക്ഷേത്ര മതിൽക്കകത്ത് 100 പേരും പുറത്ത് 200 പേരും എന്ന നിബന്ധനയാണ് ഇപ്പോൾ നിലനിൽക്കുന്നത്. നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ വഴി സർക്കാരിൽ ഇക്കാര്യത്തിൽ ഇളവിനായി അപേക്ഷയും നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറും കൊച്ചിൻ ദേവസ്വം ബോർഡും ചർച്ച നടത്തി.
സർക്കാരിൽ നിന്നും ഇളവ് ലഭിച്ചാൽ തൃപ്രയാർ എകാദശി പരമ്പരാഗതമായ ചടങ്ങുകളോടെ ആഘോഷിക്കാൻ കഴിയും
എം. മനോജ് കുമാർ
ദേവസ്വം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |