തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വ്യവസായ സൗഹൃദ സൂചിക കേരളത്തിലെ നിലവിലുള്ള വ്യവസായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നതല്ലെന്ന നിലപാടിൽ ഉറച്ച് സംസ്ഥാന വ്യവസായ വകുപ്പ്. പുതിയ വ്യാവസായിക അന്തരീക്ഷം കൊണ്ടുവരാൻ കഴിയാവുന്നത് ചെയ്‌തു. പക്ഷെ അത് വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല. പട്ടിക തയ്യാറാക്കുന്നതിലെ അശാസ്‌ത്രീയതയാണ് കേരളത്തെ 28-ാം സ്ഥാനത്തേക്കെത്തിച്ചതിന് പിന്നിലെ ഒരേയൊരു കാരണമെന്ന് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്' കൈവരിക്കാൻ 12 വകുപ്പുകളിലായി നടപ്പാക്കേണ്ട കാര്യങ്ങളെല്ലാം കേരളം പൂർത്തിയാക്കിയിരുന്നു.
പട്ടിക പുറത്തുവന്ന സ്ഥിതിക്ക് റാങ്കിംഗിലെ അശാസ്‌ത്രീയത മാറ്റണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തീരുമാനം കേന്ദ്രസർക്കാർ കൈകൊള്ളേണ്ടതിനാൽ തന്നെ ബദൽ നിർദ്ദേശങ്ങളൊന്നും സംസ്ഥാനം സമർപ്പിച്ചിട്ടില്ല. മറിച്ച് അടുത്ത വർഷത്തെ റാങ്കിംഗിൽ കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നാണ് വിശ്വാസം. റാങ്കിംഗിലെ തിരിച്ചടി കേരളത്തിലേക്ക് നിക്ഷേപം നടത്താനൊരുങ്ങുന്ന വ്യവസായികളെ പിന്നോട്ട് വലിക്കുമോയെന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്.
'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്-പരിഷ്കാരങ്ങൾ
വ്യവസായികളുടെ പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കാനുള്ള സംവിധാനം.
50 കോടിയിൽപരം രൂപ മുതൽമുടക്കുളള വ്യവസായങ്ങൾക്ക് 7 ദിവസത്തിനകം ലൈസൻസ്.
50 കോടിയിൽ താഴെ മുതൽമുടക്കുള്ള വ്യവസായങ്ങൾക്ക് 3 വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |