കായംകുളം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാൻ രാജേഷിന്റെ പക്കൽ നിന്ന് നഷ്ടമായ പിസ്റ്റളും പത്ത് റൗണ്ട് തിരകളും അടങ്ങിയ ബാഗ് തിരികെ ലഭിച്ചു. മറ്റ് രണ്ട് യാത്രക്കാർ ബാഗ് മാറിയെടുക്കുകയായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിൽ ഇവർ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ കായംകുളം പൊലീസ് പത്തനാപുരത്ത് എത്തി ബാഗ് കസ്റ്റഡിയിലെടുത്തു.
പത്തനാപുരം സ്വദേശികളായ ആഗർഷ്, നിധിൻ, വിഷ്ണു എന്നിവർ പുതുക്കാട്ട് സുഹൃത്തിന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയത് രാജേഷ് സഞ്ചരിച്ചിരുന്ന ബസിലായിരുന്നു. ആലുവ എത്തിയപ്പോൾ നിധിൻ ടോയ്ലെറ്രിൽ പോകാനായി ഇറങ്ങുകയും ബസ് വിട്ടു പോകുകയും ചെയ്തു. മറ്റ് രണ്ടുപേർ കായംകുളത്ത് ഇറങ്ങിയപ്പോൾ തങ്ങളുടെ ബാഗുകൾക്ക് ഒപ്പം ഇരുന്ന ബാഗ് നിധിന്റേതാണെന്ന് കരുതി എടുത്തു. ചൊവ്വാഴ്ചയാണ് ബാഗ് നിധിന്റേതല്ലെന്ന് അറിഞ്ഞത്. ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ടശേഷം തിരുവനന്തപുരത്തേക്ക് വരാനായി ഞായറാഴ്ച രാത്രി 11.30നാണ് രാജേഷ് ബസിൽ കയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |