SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.20 AM IST

പൂക്കാൻ മറന്ന് ചക്കയും മാങ്ങയും!

jack

ആലപ്പുഴ: ലോക്ക് ഡൗണിൽ അന്നമൂട്ടിയ ചക്കയും മാങ്ങയും ഈ സീസണിൽ പൂക്കാൻ മറന്നു!. മഴ മാറി മാനം തെളിഞ്ഞെങ്കിലേ ഇനി പ്ളാവും മാവുമൊക്കെ പൂവിട്ട് കായ്കൾ വിരിയൂ. ഇത്തവണ പൂത്ത പ്ലാവുകളിൽ ഒന്നോ രണ്ടോയെണ്ണമാണ് ചക്കയായി വീണത്.

ഇടവിട്ട് പെയ്യുന്ന മഴയാണ് കേരളത്തിന്റെ പ്രിയപ്പെട്ട കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്. ജനുവരി മുതൽ മേയ് വരെ അടുക്കളകളെ സുഭിക്ഷമാക്കിയ ചക്കയെ ഈ ഗതിയിലെത്തിച്ചത് തുടർച്ചയായ മഴയാണെന്ന് കാർഷിക വിദഗ്ദ്ധർ പറയുന്നു. കേരളത്തിലെ ചക്കയ്ക്കും ചക്ക വിഭവങ്ങൾക്കും വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണ്.

കൂടാതെ മാങ്ങയും പേരയ്ക്കയും വാളൻപുളിയും ജാതിയും കപ്പയുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. 2018 ലെ പ്രളയത്തിന് ശേഷമാണ് ഫലവൃഷങ്ങൾ കാലം തെറ്റി പൂക്കുന്നതും കായ്ഫലം കുറഞ്ഞും തുടങ്ങിയത്.

കഴിഞ്ഞ തവണത്തെ ചക്ക വരട്ടിയതും ചക്കപ്പൊടിയും അടമാങ്ങയും ഉപ്പിലിട്ടതും ഇപ്പോഴും വീടുകളിൽ സ്റ്റോക്കാണ്.

വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകുമെന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്. മഴയിൽ ജില്ലയിൽ മാത്രം കോടികളുടെ കൃഷിനാശമാണുണ്ടായത്.

വില്ലനായത് തോരാമഴ

1. ഈ വർഷം ഫെബ്രുവരി മുതൽ മഴ

2. നവംബർ തീരാറായിട്ടും വെയിൽ തെളിഞ്ഞില്ല

3. ഫലവൃക്ഷങ്ങൾ പൂക്കുന്നത് നവംബർ ​- ഡിസംബർ മാസങ്ങളിൽ

4. പാലക്കാട്ടും ഇത്തവണ മാവുകൾ പൂത്തില്ല

5. കഴിഞ്ഞ സീസൺ അവസാനം വെള്ളം ഇറങ്ങി ചക്ക നശിച്ചു

ചുവട് ചീഞ്ഞ് കരകൃഷി

കുട്ടനാട്ടിൽ വെള്ളക്കെട്ടിലായ വാഴക്കൃഷി പൂർണമായും ചീഞ്ഞുതുടങ്ങി. മറ്റ് കരകൃഷികളും നശിച്ചു. ലോക്ക്ഡൗണിൽ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ പട്ടിണിയകറ്റാൻ കൂടുതലും ആശ്രയിച്ചത് സ്വന്തം പുരയിടങ്ങളിലെ ഉത്പന്നങ്ങളെയാണ്. ഇത്തവണ സ്വന്തം കൃഷി ഫലങ്ങൾ ഉപയോഗിച്ച് അടുക്കള സജീവമാക്കാൻ ശ്രമിച്ചവർക്കെല്ലാം മഴ സമ്മാനിച്ചത് നിരാശയാണ്.

''

മഴക്കെടുതികൾ നേരിട്ട് ബാധിച്ചിരിക്കുന്നത് കാർഷിക മേഖലയെയാണ്. കാലാവസ്ഥയിലെ മാറ്റം ഭക്ഷ്യശൃംഖലയെ തകർത്തു. ചക്കയും മാങ്ങയും ഇത്തവണ വേണ്ടത്ര ഉണ്ടാകില്ലെന്ന ആശങ്ക കർഷകർ പങ്കുവച്ചിരുന്നു. കാലാവസ്ഥ തെളിഞ്ഞാൽ പൂവിട്ടു കായ്കൾ വരാൻ ഇനിയും സാധിക്കുമെന്നാണ് കൃഷി വിദഗ്ദ്ധരുടെ അഭിപ്രായം.

പി. പ്രസാദ്, കൃഷി മന്ത്രി

''

ചക്കയ്ക്കും മാങ്ങയ്ക്കും വേണ്ടി അയൽ സംസ്ഥാനങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വരും. ജില്ലയിലെ നെൽകൃഷി പൂർണമായും തകർന്നു. സ്വാഭാവികമായും ലഭിക്കേണ്ട കാർഷിക വിളകൾ പോലും ഇത്തവണ നമുക്ക് നഷ്ടമാകും. മാനം തെളിയുമ്പോഴേക്കും അടുത്ത പ്രളയം എത്തിയിട്ടുണ്ടാകും.

സുനിൽ കുപ്പപ്പുറം, കർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.