കൊല്ലം: അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഇതിൽ പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു. യു.ഡി.എഫ് നേതൃയയോഗത്തിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയ അദേഹം വാർത്താലേഖകരോടു സംസാരിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ ദത്തുനൽകുന്നതിന് കർശനമായ നടപടിക്രമങ്ങൾ ഉണ്ടെങ്കിലും നിയമവ്യവസ്ഥകളെല്ലാം കാറ്റിൽപ്പറത്തി. മനുഷ്യക്കടത്താണ് നടന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് ശിശുക്ഷേമ സമിതിക്ക് ലഭിച്ച കുട്ടിയെ രാത്രിതന്നെ ആശുപത്രിയിൽ കൊണ്ടു പോയി പരിശോധിപ്പിച്ചു. ആൺകുട്ടിയെ രേഖകളിൽ പെൺകുട്ടിയാക്കി മാറ്റി. കുട്ടിയെ അന്വേഷിച്ച് എത്തിയ അനുപമയ്ക്ക് ഒരു മറുപടിയും ബന്ധപ്പെട്ടവർ നൽകിയില്ല. മാതാവ് കുഞ്ഞിനെ അന്വേഷിച്ച് നടക്കുമ്പോഴാണ് ദത്തു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |