തിരുവനന്തപുരം:പേരൂർക്കട ഫ്ളൈ ഓവർ ഒന്നര വർഷത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.പേരൂർക്കട ഫ്ളൈഓവറിന് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള അതിർത്തിക്കല്ല് സ്ഥാപിക്കലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി ഭൂമി ഏറ്റെടുക്കൽ സമയ ബന്ധിതമായി പൂർത്തിയാക്കും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഒഫ് കേരളയ്ക്ക് ഭൂമി കൈമാറിയാലുടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.പൊതുജനങ്ങൾക്ക് പങ്കാളിത്തമുള്ള റോഡ് നിർമ്മാണ പ്രവൃത്തികളാണ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്നത്. സുതാര്യമായ വികസന സംസ്കാരമാണ് സർക്കാരിന്റെ ലക്ഷ്യം. കൗൺസിലർ ജമീലാശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, ശശിതരൂർ എം.പി, കൗൺസിലർമാരായ ജയചന്ദ്രൻനായർ, ശ്യാംകുമാർ, രാജലക്ഷ്മി എന്നിവരും എസ്. എസ്. രാജലാൽ, ഐസക് വർഗീസ്, പി. രാജൻ, അനന്ദുകൃഷ്ണൻ, ശശിധരൻനായർ, വട്ടിയൂർക്കാവ് ശ്രീകുമാർ, മണ്ണാമൂല രാജൻ, മണ്ണാമൂല സുകുമാരൻ, പ്രകാശ്, രവീന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |