പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ രണ്ടാം പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിൽ ആറ് പേരെ കൂടി അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഒരാളുടെ അറസ്റ്റ് കൂടി ഇന്നുണ്ടായേക്കും.
പ്രതികളുടെ വാഹനം പൊള്ളാച്ചിയിലെത്തിക്കാൻ സഹായിച്ചവരെയും, വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച് നൽകിയ കൊല്ലങ്കോട്ടുകാരനെയും, പ്രതികൾക്ക് ഒളിവിൽ കഴിയാനും നാടുവിടാനും സാഹായിച്ചവരെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിലൊരാളുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.
അക്രമി സംഘത്തിലെ മൂന്ന് പ്രതികൾക്കായി കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൊലപാതകം ലക്ഷ്യമിട്ടാണ് പഴയ മോഡൽ കാർ അക്രമികൾ വാങ്ങിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |