ബംഗളുരൂ: കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായതോടെ കർണാടകയിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.
ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ നിന്നാണ് ഇരുവരുടെയും സംഭാഷണങ്ങൾ പുറത്തെത്തിയത്. ചടങ്ങിൽ എന്തുകൊണ്ട് സർദാൽ വല്ലഭായ് പട്ടേലിന്റെ ചിത്രമില്ലെന്ന് സിദ്ധരാമയ്യ ചോദിക്കുന്നുണ്ട്. 'ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ഞങ്ങൾ ഒരിക്കലും പട്ടേലിന്റെ ചിത്രം സൂക്ഷിക്കില്ല' എന്നാണ് സിദ്ധരാമയ്യയോട് പ്രതികരിച്ചുകൊണ്ട് ശിവകുമാർ പറയുന്നത്. ഈ സംഭാഷണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട അതേ ദിനത്തിലാണ് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലിന്റെ ചിത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന സിദ്ധരാമയ്യയുടെ ചോദിച്ചത്. ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അവിടെയുള്ള സ്റ്റാഫിനോട് സർദാർ പട്ടേലിന്റെ ചിത്രവും ഒപ്പം വെക്കാൻ നിർദേശിക്കുകയായിരുന്നു ശിവകുമാർ. എന്നാൽ, മൈക്ക് ഓൺ ആണെന്നറിയാതെയായിരുന്നു ഇരുവരും സംസാരിച്ചത്.
സംഭവത്തിന്റെ വീഡിയോ ബിജെപി എംഎൽഎ രേണുകാചാര്യയാണ് ആദ്യം പുറത്തു വിട്ടത്. 'നെഹ്‌റു രാജവംശം സർദാർ പട്ടേലിനെ എത്രമാത്രം വെറുത്തിരുന്നുവെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, ഈ വീഡിയോ അത് ഇല്ലാതാക്കുന്നു' എന്നാണ് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ട്വീറ്റ് ചെയ്‌തത്.
ಬಿಜೆಪಿಗೆ ಹೆದರಿ ಪಟೇಲರಿಗೆ ಗೌರವ ತೋರಿದ ಕಾಂಗ್ರೆಸ್! ನವರ ಕರ್ಮಕಥೆ. pic.twitter.com/TgytqmplOy
— M P Renukacharya (@MPRBJP) November 23, 2021
ബിജെപിയെ ഭയന്നാണ് ഇന്ദിരാഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം സർദാർ പട്ടേലിന്റെ ഫോട്ടോ സ്ഥാപിക്കാൻ കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ശിവുകമാറും തീരുമാനിച്ചത്. അടിമകൾ ഇറ്റലിക്കാരിയെ ഇത്രയധികം ഭയപ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവാദ വീഡിയോയെ കുറിച്ച് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചതിങ്ങനെ, 'ഞങ്ങൾക്ക് ബിജെപിയെ ഭയമില്ല, അന്തരിച്ച സർദാർ പട്ടേലിന്റെ ജന്മദിനമാണ് ഇന്ന്, അദ്ദേഹത്തിന്റെ ഫോട്ടോ സൂക്ഷിക്കണമെന്ന് ഞാൻ ശിവകുമാറിനോട് പറഞ്ഞു. ഉടൻ അദ്ദേഹം അതു ചെയ്‌തു.'
ഒക്ടോബറിലും കർണാടകയിൽ കോൺഗ്രസ് പാർട്ടി സമാനമായ രീതിയിൽ വിവാദത്തിൽ കുടുങ്ങിയിരുന്നു, സംസ്ഥാന അദ്ധ്യക്ഷൻ അഴിമതിക്കാരനാണെന്ന് നേതാക്കൾ പരസ്‌പരം പറയുന്നത് മുന്നിലുള്ള മൈക്കിലൂടെ പുറത്തു വന്നിരുന്നു. സംഭവം വിവാദമായതോടെ പാർട്ടി നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |