ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രചിച്ച പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പുസ്തകം ഇഷ്ടപെടാത്തതിന്റെ പേരിൽ നിരോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സൺറൈസ് ഓവർ അയോദ്ധ്യ: നാഷൺഹുഡ് ഇൻ ഔർ ടൈംസ്. എന്ന പുസ്തകത്തിനെതിരെയുള്ള ഹർജിയാണ് കോടതി തള്ളിയത്.
പുസ്തകത്തില്‍ 'ഹിന്ദുത്വ'യെ തീവ്രവാദ സംഘങ്ങളായ ഐസിസ് , ബൊക്കോ ഹറാം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുന്നുണ്ടെന്നും ഇത് മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകം പൊതുസമാധാനം തകരാന്‍ കാരണമാകുമെന്നും സമാധാനം നിലനിര്‍ത്തേണ്ടത് എല്ലാ വ്യക്തികളുടെയും കടമയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു എന്നാൽ പുസ്തകം നിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ ആളുകളോട് അത് വാങ്ങരുതെന്ന് പറഞ്ഞാൽ പോരെ. ആളുകളുടെ വികാരം വ്രണപ്പെടുന്നതിന് എന്ത് ചെയ്യാൻ പറ്റും. ആരും അവരോട് പുസ്തകം വാങ്ങി വായിക്കാൻ ആവശ്യപ്പെടുന്നില്ലല്ലോ,' എന്ന് ജസ്റ്റിസ് യശ്വന്ത് സിൻഹ ചോദിച്ചു.
പുസ്തകം മതസൗഹാർദം തകർക്കുമെന്ന പരാതിക്കാരന്റെ വാദത്തിനും കോടതി മറുപടി നൽകി. മതസൗഹാർദം തകരുമെന്നതൊക്കെ വെറും ഭയപ്പെടുത്തലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുത്വ'യെ തീവ്ര ഇസ്ലാമിക ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്ന് നേരത്തെ തന്നെ പുസ്തകത്തെ കുറിച്ച് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ തന്റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണയ്ക്കുന്നതും ഹിന്ദുത്വയെ ചോദ്യംചെയ്യുന്നതുമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയിരുന്നു. ഹിന്ദു മതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |