കൊച്ചി: കൊടും വിഷം കലർന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിൽ നിന്ന് മലയാളികൾക്ക് രക്ഷ. ലാഭക്കൊതിയില്ലാത്ത ചെറുപ്പക്കാർ കൃഷിയിലേക്ക് കടന്നതിന് സുഭിക്ഷ കേരളം പദ്ധതിക്കും നമസ്കാരം.
വിപണിയിലെ 72.8 ശതമാനം പഴം-പച്ചക്കറികളും ഇപ്പോൾ കീടനാശിനി മുക്തമെന്നാണ് സർക്കാരിന്റെ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായുള്ള വെള്ളായണി കാർഷിക സർവകലാശാല ലബോറട്ടറിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 27 ശതമാനത്തോളം പഴം, പച്ചക്കറികളിൽ കോക്ക്ടെയിൽ വിഷ പ്രയോഗം കണ്ടെത്തി. ഏഴോളം കീടനാശിനികൾ ഒന്നിച്ചു പ്രയോഗിക്കുന്നതാണ് കോക്ക്ടെയിൽ. കേരളത്തിൽ നിരോധിച്ച ഉഗ്രവിഷമായ പ്രൊഫെനോഫോസിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. മുളകുപൊടിയിലും ജീരകത്തിലും 100 ശതമാനം സാമ്പിളിലും വിഷാംശമുള്ളതായും വ്യക്തമായി. 1,197 സാമ്പിളുകളാണ് പരിശോധിച്ചത്.
വീട്ടുവളപ്പിലും തരിശു ഭൂമിയിലും കൃഷി വർദ്ധിച്ചത് വിഷ രഹിത പച്ചക്കറികൾ ലഭിക്കാൻ കാരണമായെങ്കിലും ഉപയോഗിക്കാൻ പാടില്ലാത്ത കീടനാശിനികളുടെ ഒന്നിച്ചുള്ള പ്രയോഗം കൂടിയിട്ടുണ്ടെന്ന് കാർഷിക സർവകലാശാലാ പ്രതിനിധി പറഞ്ഞു.
വിഷാംശം ഇല്ലാതെ
വാഴപ്പഴം, ബ്രോക്കോളി, കാബേജ്, മത്തൻ, ചേമ്പ്, അമരയ്ക്ക, മുരിങ്ങക്ക, ഉരുളക്കിഴങ്ങ്, പയർ, ഇഞ്ചി, പച്ചചീര, ഡ്രാഗൺ ഫ്രൂട്ട്, പ്ലം
കോക്ക്ടെയിൽ
വിഷം കലർന്നത്
മല്ലിയില, കറിവേപ്പില, പച്ചമുളക്, പടവലം, തക്കാളി, പുതിന, കാപ്‌സിക്കം, മുന്തിരി
അതിസൂക്ഷ്മ
പരിശോധന
വിദേശ നിർമ്മിത എസ്.എൽ.സി.എം.എസ്.എം.എസ്, ജി.സി.എം.എസ്.എം.എസ് എന്നീ അത്യാധുനിക ഉപകരണങ്ങളാണ് കീടനാശിനി സൂക്ഷ്മപരിശോധനയ്ക്കായി കാർഷിക സർവകലാശാല ഉപയോഗിക്കുന്നത്. സാമ്പിളിലെ കീടനാശിനി ഒരു കോടിയിൽ ഒരംശമായാലും കണ്ടെത്താനാകും. ഉപകരണങ്ങളുടെ ആകെ വില രണ്ടരക്കോടി രൂപ.
വിഷാംശം
(ശതമാനം)
പച്ചക്കറി...........................28.04
പഴവർഗം.........................22.66
സുഗന്ധവ്യഞ്ജനം..........40
ഉണങ്ങിയ പഴങ്ങൾ......16.67
ഇനംതിരിച്ച്
(ശതമാനം)
കാപ്‌സിക്കം .................88-100
ചുവന്ന ചീര................80
പച്ചമുളക്.....................67
സാമ്പാർ മുളക്..........65
പുതിന........................60
മല്ലിയില.......................57
വെള്ളരി......................50
പാവക്ക......................46.15
മുന്തിരി.......................62
സപ്പോട്ട.....................50
മാമ്പഴം.....................42.8
ആപ്പിൾ.....................25
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |