തിരുവനന്തപുരം: ക്വാറി, ക്രഷർ ഉടമകൾ എം സാൻഡ്, പി.സാൻഡ്,പാറ അടക്കമുള്ള ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന അമിത വില നിയന്ത്രണ വിധേയമാക്കണമെന്ന് ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.മോഹൻകുമാർ,സംസ്ഥാന ട്രഷറർ തൃദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിൽ ഒരു ക്യുബിക് ഫീറ്റ് എം സാൻഡിന് 26 രൂപ വിലയുള്ളപ്പോൾ തിരുവനന്തപുരത്ത് 35 മുതൽ 38 രൂപവരെയാണ് ഈടാക്കുന്നത്.
നിരക്ക് കുറയ്‌ക്കണമെന്ന് ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി ഒന്നു മുതൽ കരാർ പണികൾ നിറുത്തിവച്ച് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് മനാഫ്,ജില്ലാ സെക്രട്ടറി സോമശേഖരൻ,ജില്ലാ ട്രഷറർ എ.താജുദ്ദീൻ തോപ്പിൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |