മസ്‌ക്കറ്റ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കര മാർഗം വഴി യു.എ.ഇയിലേക്കെത്തുന്നവർക്ക് കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നല്കും. സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയുടേതാണ് തീരുമാനം. ഇങ്ങനെയെത്തുന്നവർ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ അവർ രണ്ടാഴ്ചക്കകം എടുത്ത പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇ യിലെത്തിയതിന് ശേഷമുള്ള ആറാം ദിവസം ഇവർ പി.സി.ആർ ടെസ്റ്റിന് വിധേയരാവണം.വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ 72 മണിക്കൂറിനകമുള്ള പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കുകയും രാജ്യത്തെത്തി യഥാക്രമം 4, 8 ദിവസങ്ങളിൽ ടെസ്റ്റിന് വധേയരാവുകയും വേണം.അവധിക്കാലത്ത് അയൽ രാജ്യങ്ങളിൽനിന്ന് കൂടുതൽ പേർ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം.
യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിക്കുന്ന രക്ഷിതാക്കൾ, സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് 14 ദിവസത്തിനകം എടുത്ത പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മതി.
അതേ സമയം ഇങ്ങനെയെത്തുന്നവർക്ക് രാജ്യത്ത് പൊതുവായുള്ള മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം തുടങ്ങിയ തുടങ്ങിയ നിയമങ്ങൾ ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |