കാബൂൾ : നാഷണൽ ജിയോഗ്രാഫിക് മാസികയുടെ ഐക്കണിക് ചിത്രത്തിൽ ഇടം നേടിയ പച്ചക്കണ്ണുള്ള 'അഫ്ഗാൻ പെൺകുട്ടി' ഷർബത് ഗുല ഇറ്റലിയിലുണ്ടെന്ന് സ്ഥിരീകരണം. അഫ്ഗാനിൽ താലിബാൻ അധികാരം സ്ഥാപിച്ച ശേഷം ഷർബത് ഗുലയ്ക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ താലിബാന്റെ കരങ്ങളിൽ നിന്നും അഫ്ഗാൻകാരെ രക്ഷിക്കാനുള്ള നിരവധി രാജ്യങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഷർബത് ഗുലയെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ഓഫീസ് അറിയിച്ചു.
1984ൽ ഒരു അഫ്ഗാൻ അഭയാർത്ഥി പെൺകുട്ടി എന്ന നിലയിൽ, യുദ്ധ ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കറിയുടെ ഫോട്ടോ നാഷണൽ ജിയോഗ്രാഫിക്കിന്റെ കവറിൽ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഗുല അന്താരാഷ്ട്ര പ്രശസ്തി നേടിയത്. അവളുടെ കണ്ണുകളായിരുന്നു ഫോട്ടോയ്ക്ക് പ്രശസ്തി പിടിച്ചുപറ്റാൻ സഹായിച്ചത്. തുളച്ചുകയറുന്ന പച്ച കണ്ണുകളുള്ള ആ പെൺകുട്ടിയെ 2002ൽ മക്കറി വീണ്ടും കണ്ടെത്തി. പാകിസ്ഥാനിൽ കഴിഞ്ഞിരുന്ന ഷർബത് ഗുലയെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു എന്നാരോപിച്ച് അഫ്ഗാനിലേക്ക് നാടുകടത്തിയിരുന്നു. 2014ലായിരുന്നു നാടുകടത്തൽ. കാബൂളിലെത്തിയ ഷർബത് ഗുലയ്ക്ക് അഫ്ഗാൻ സർക്കാർ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ സ്വീകരണം നൽകുകയും ഒരു പുതിയ ഫ്ളാറ്റ് നൽകുകയും ചെയ്തു. എന്നാൽ അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻമാറിയതോടെ താലിബാൻ വീണ്ടും അധികാരം പിടിച്ചടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |