ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നാലംഗ ദളിത് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛൻ (50), അമ്മ (45), മക്കളായ 16കാരി, പത്തുവയസുകാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ പെൺകുട്ടി കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായെന്നാണ് റിപ്പോർട്ട്.
കൂട്ടക്കൊലയ്ക്ക് പിന്നിൽ അയൽവാസികളായ ഉന്നത ജാതിക്കാരാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. കൊല്ലപ്പെട്ട കുടുംബവും അയൽവാസികളും തമ്മിൽ ഭൂമിത്തർക്കമുണ്ടായിരുന്നുവെന്നും കഴിഞ്ഞ സെപ്തംബർ മാസം അയൽവാസികൾ ഇവരെ മർദ്ദിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ പ്രദേശവാസികളായ 11 പേർക്കെതിരെ പൊലീസ് കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരടേത് മുറ്റത്തുമായാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ മഴപോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉള്ളതായി പൊലീസ് വെളിപ്പെടുത്തി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവസ്ഥലം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |