SignIn
Kerala Kaumudi Online
Friday, 29 March 2024 4.52 PM IST

എൽ.ജെ.ഡി: പുതിയ കമ്മിറ്റിക്ക് വിമതർ

mv-shreyams-kumar

തിരുവനന്തപുരം: ഔദ്യോഗിക നേതൃത്വത്തിന്റെ അച്ചടക്ക നടപടികളെ തള്ളിക്കളഞ്ഞ ലോക് താന്ത്രിക് ജനതാദൾ വിമതവിഭാഗം, പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കാൻ ഡിസംബർ എട്ടിന് എറണാകുളത്ത് സംസ്ഥാന കൗൺസിൽ യോഗം വിളിക്കും. ശ്രേയാംസ് കുമാറിന് പകരം പുതിയ സംസ്ഥാന പ്രസിഡന്റിനെയും സംസ്ഥാന കൗൺസിലിനെയും യോഗത്തിൽ പ്രഖ്യാപിക്കും.

ഇന്നലെ പതിനാറംഗ സംസ്ഥാന നേതൃതലസമിതി ഓൺലൈനിൽ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. ഇതിന് മുന്നോടിയായി പരമാവധി പിന്തുണ ഉറപ്പിക്കുന്നതിന് 30നകം പതിനാല് ജില്ലാ കമ്മിറ്റികളും, ഡിസംബർ ആറിന് മുമ്പ് മുഴുവൻ മണ്ഡലം കമ്മിറ്റികളും വിളിക്കും.

സമാന്തര യോഗങ്ങളുമായി മുന്നോട്ട് പോകാൻ ഷേക് പി.ഹാരിസും വി. സുരേന്ദ്രൻ പിള്ളയും നേതൃത്വം നൽകുന്ന വിമതർ തീരുമാനിച്ചതോടെ ,ഫലത്തിൽ ലോക് താന്ത്രിക് ജനതാദൾ

രണ്ടായി മാറി. ഇതിലാരെ ഇടതുമുന്നണി ഉൾക്കൊള്ളുമെന്ന ചോദ്യമാണ് നിർണായകം. രണ്ട് കക്ഷികളെയും മുന്നണിയിലുൾപ്പെടുത്താനുള്ള സാദ്ധ്യത വിരളമാണ്. വിമതപക്ഷത്തെ മുന്നണിക്ക് പുറത്ത് നിറുത്തി സഹകരിപ്പിക്കാനുള്ള സാദ്ധ്യതയേയുള്ളൂവെന്നാണ് വിലയിരുത്തൽ.

ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിൽ, പാർട്ടിയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോ എണ്ണയ്ക്കാടും പങ്കെടുത്തത് വിമത വിഭാഗത്തിന് ഊർജമായി. ഔദ്യോഗികപക്ഷത്തുള്ള ദേശീയ ജനറൽസെക്രട്ടറി വറുഗീസ് ജോർജിന്റെ ജില്ലയാണ് പത്തനംതിട്ട. കൊല്ലം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ വിമതപക്ഷം നേരത്തേ മുതൽ അവകാശപ്പെട്ടിരുന്നു.

 തെറ്റു തിരുത്തിയാൽ വിമതർക്ക് തിരിച്ചു വരാം: ശ്രേയാംസ് കുമാർ

പാർട്ടിയിൽ നടപടി നേരിട്ട വിമതർക്ക് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും,തെറ്റ് തിരുത്തിയാൽ തിരിച്ചു വരാമെന്നും എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എം.പി പറഞ്ഞു.കേരള എൻ.ജി.ഒ സെന്റ‍ർ സംസ്ഥാന നേതൃസമ്മേളനം അദ്ധ്യാപക ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റ് തിരുത്താനാണ് പാർട്ടി നടപടിയെടുത്തത്.ഒന്നോ രണ്ടോ ആൾക്കാർ വിട്ടുനിന്നാൽ അതിനെ പിളർപ്പെന്ന് പറയാറില്ല. അച്ചടക്ക ലംഘത്തിന് ഏറ്റവും ലളിതമായ നടപടിയാണെടുത്തത്. സഹിഷ്‌ണുതയോടെ മാത്രമേ കാര്യങ്ങൾ ചെയ്തിട്ടുള്ളൂ. ഒരുമിച്ചിരുന്ന് സംസാരിച്ച് തീർക്കേണ്ട കാര്യങ്ങൾ അങ്ങനെ തീർക്കണം. തെറ്റിദ്ധാരണകൾ മാറിയെങ്കിലും ചിലരുടെ സമ്മർദ്ദം മൂലം അവരുടെ വലയിൽ നിന്ന് മോചിതരാവാൻ കഴിയാത്തവരുണ്ട്. തെറ്റ് ബോദ്ധ്യപ്പെട്ടാൽ തിരുത്താനുള്ള മനസ് പാർട്ടിയിൽ എല്ലാവർക്കുമുണ്ടെന്നും ശ്രേയാംസ് പറഞ്ഞു.
എൽ.ജെ.ഡി പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ സെന്റർ പ്രസിഡന്റ് എം.കെ.മൊയ്തു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.ചന്ദ്രൻ, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഷബീർ മാറ്റപ്പള്ളി, ജില്ലാപ്രസിഡന്റ് എൻ.എം.നായർ, നേമം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ, ജില്ലാപഞ്ചായത്തംഗം ഭഗത് റൂഫസ്, വട്ടിയൂർക്കാവ് രാജൻ, എസ്.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MV SHREYAMS KUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.