കാസർകോട്:പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ സ്‌കൂളിൽ റാഗിംഗിന്റെ ഭാഗമായി കസേരയിൽ പിടിച്ചിരുത്തി മുടി മുറിച്ചു. ഉപ്പള സർക്കാർ വിദ്യാലയത്തിൽ 23ന് ഉച്ചയോടെയാണ് സംഭവം. സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് പുറത്തറിഞ്ഞത്. മുതിർന്ന കുട്ടികളാണ് അതിക്രമം കാട്ടിയത്.
റാഗിംഗിനിരയായ വിദ്യാർത്ഥിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. തടഞ്ഞ് വയ്ക്കൽ, മാനഹാനി വരുത്തൽ (ഐ പി സി 342,355) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കണ്ടാലറിയാവുന്ന ഒൻപത് വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ സ്വമേധയാ കേസെടുത്തു. ഉപ്പള ബേക്കൂർ ഉൾപ്പെടെ മറ്റു സ്‌കൂളുകളിലും സമാന സംഭവങ്ങൾ നന്നിട്ടുണ്ടെന്നും വിവരം ലഭിച്ചരുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.
വൈറലായത് പുലിവാലായി
മുടി മുറിക്കുന്ന രംഗം ആരോ മൊബൈൽ കാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. കസേരയിൽ കുട്ടിയെ ഇരുത്തി വലിയ കത്രിക കൊണ്ട് മുടി മുറിക്കുന്നതും മറ്റു കുട്ടികൾ പിടിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.സംഭവം ചർച്ച ചെയ്യാൻ ഇന്ന് സ്കൂളിൽ പി.ടി എ യോഗം വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |