ഒറ്റപ്പാലം: സ്വർണ്ണമായി മുങ്ങിയ പ്രതി പതിനെട്ടുവർഷങ്ങൾക്കു ശേഷം പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പേരാമ്പ്ര കൊഴുക്കലൂർ ചാത്തോത്ത് വീട്ടിൽ സുനിൽകുമാറിനെയാണ് (46) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
2003ലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ അമ്പലപ്പാറ സ്വദേശിനിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് അവരിൽനിന്ന് 16 പവൻ സ്വർണ്ണം വാങ്ങി ലോക്കറിൽ വയ്ക്കാമെന്ന് വിശ്വസിപ്പിച്ച് മുങ്ങുകയുമായിരുന്നു. യുവതി പൊലീസിനെ സമീപിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. 2009ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പിന്നീട് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നിന്ന് സുനിൽകുമാറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഒറ്റപ്പാലം സി.ഐ വി. ബാബുരാജൻ, എസ്.ഐ എ.അനൂപ്, എ.എസ്.ഐ ജി. റഷീദ് അലി, സി.പി.ഒമാരായ വിപിൻദാസ്, രംദീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |