കോട്ടയം : ഉത്പാദനം വർദ്ധിപ്പിച്ച് പ്രാദേശിക ബ്രാൻഡുകളിലൂടെ കാർഷികോത്പന്നങ്ങൾ വിപണിയിലിറക്കി ലാഭം നേരിട്ട് കർഷകർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ മികച്ച ലാഭം നേടാവുന്ന പദ്ധതികളിൽ ഒന്നാണ് കേരഗ്രാമം പദ്ധതി. ഏറ്റവും കൂടൂതൽ നാളികേര വിഭവങ്ങൾ ഉയോഗിക്കുന്ന നമ്മുടെ നാട്ടിൽ തെങ്ങുകളുടെ എണ്ണവും ഉത്പാദനക്ഷമതയും കുറഞ്ഞിട്ടുണ്ട്. ഇത് പദ്ധതിയിലൂടെ പരിഹരിക്കാനാകും. ഉത്പാദനം വർദ്ധിപ്പിക്കുന്നതോടെ രണ്ടോ മൂന്നോ കേരഗ്രാമങ്ങൾ ചേർന്ന് പ്രാദേശിക ബ്രാൻഡുകളിൽ വെളിച്ചെണ്ണ സംസ്‌ക്കരണ കേന്ദ്രങ്ങൾ ആരംഭിക്കാനാകും. ഇതോടെ മായം കലർന്ന വെളിച്ചെണ്ണ മാർക്കറ്റുകളിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം കേരകർഷകർക്ക് അവരുടെ ഉത്പന്നങ്ങളുടെ ലാഭം നേരിട്ട് ലഭ്യമാകുന്ന സ്ഥിതി വരും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരസമിതികൾ തയ്യാറാകണം. 12 ലക്ഷത്തിലധികം തെങ്ങിൻതൈ വിതരണം ചെയ്യാൻ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈനി ബൈജു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി. ബാബുരാജ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ മുതിർന്ന കർഷകൻ കെ.വി. ഗാനമൂർത്തിയെ ആദരിച്ചു.
കല്ലറയിലെ 250 ഹെക്ടർ സ്ഥലത്ത് 43,500 തെങ്ങുകൾ സംരക്ഷിക്കും
2250 കർഷകർക്ക് പദ്ധതിയുടെ പ്രയ്രോജനം ലഭിക്കും
മൂന്നു വർഷം കൊണ്ട് 76 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |