ന്യൂഡൽഹി: കുർബാന പരിഷ്കരണത്തെ ചൊല്ലി കേരളത്തിൽ വിവാദം തുടരവെ നിലവിലുള്ള രീതി തുടരാൻ ഫരീദാബാദ് സീറോ മലബാർ രൂപത തീരുമാനിച്ചു. കാനൻ നിയമ പ്രകാരം വിശ്വാസികളുടെ ആത്മീയ നന്മ മുൻനിറുത്തി രൂപത മെത്രാന്മാർക്ക് തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര ഇറക്കിയ സർക്കുലറിൽ പറയുന്നു. രൂപതയുടെ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് റോമിന്റെയും, സഭാസിനഡിന്റെയും നിർദ്ദേശ പ്രകാരമാണ് നിലവിലെ രീതി തുടരാനുള്ള തീരുമാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മുകാശ്മീർ, ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ, ഗസിയാബാദ് ജില്ലകളും ഫരീദാബാദ് രൂപതയുടെ പരിധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |