തിരുവനന്തപുരം: ഉത്തരേന്ത്യക്കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രിൻസിപ്പൽ പ്രദീപ്.സി.എസിനെ സസ്‌പെൻഡ് ചെയ്‌തു. ജീവനക്കാരിയെ രാത്രിയിൽ ഫോൺവിളിച്ച് ലൈംഗിക താൽപര്യത്തോടെ സംസാരിച്ച് ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തതിനാണ് പ്രദീപിനെ സസ്‌പെൻഡ് ചെയ്‌തത്.
ജീവനക്കാരി കഴിഞ്ഞമാസം 30ന് ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ പരാതി നൽകി. വകുപ്പിൽ നിന്നുളള പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം നടത്തുകയും പ്രദീപിനെതിരെ വകുപ്പ്തല അന്വേഷണം നടത്തണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും ശുപാർശ ചെയ്‌തു. തുടർന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിൽ പ്രദീപിനെ സസ്‌പെൻഡ് ചെയ്‌തത്.
ജീവനക്കാരി പ്രദീപ് സി.എസിനെതിരെ അരുവിക്കര പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം തുടരുകയാണ്. ഇയാൾക്കെതിരായ വകുപ്പുതല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ .ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |