SignIn
Kerala Kaumudi Online
Saturday, 20 April 2024 4.24 PM IST

കുറ്റ്യാടിപ്പുഴയിൽ നിന്ന് ഉപ്പ് വെള്ളം , വിത്തിറക്കാനാകാതെ നെല്ലറയിലെ കർഷകർ

1

പേരാമ്പ്ര: ദിനമേറുംതോറും ഉപയോഗശൂന്യമായി ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ആവളപാണ്ടി. രണ്ടായിരത്തിലധികം ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിൽ നൂറ് ഏക്കറിൽ താഴെ മാത്രമാണ് ഇപ്പോൾ കൃഷിയിറക്കുന്നത്. ആവളപാണ്ടിയിലെ പായൽ, ചല്ലി ശല്യവും അമിത ജലവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതാണ് കർഷകർ കൃഷിയിൽ നിന്നും പിന്മാറുന്നത്. കുറ്റ്യാടിപ്പുഴയിൽ നിന്ന് വേലി സമയത്ത് ഉപ്പ് വെള്ളം അമിതമായി പാണ്ടിയിൽ കയറി കൃഷി നശിക്കുന്നത് പതിവാണ്. വെളളക്കെട്ടുകാരണം കൊയ്ത്തു യന്ത്രം ഇറക്കാനും സാധിക്കില്ല. നൂറ് മേനി വിളവ് നൽകുന്ന പാടശേഖരമാണ് ഇത്. പക്ഷേ തരിശാക്കിയിടേണ്ട അവസ്ഥയും.

പാണ്ടിയിൽ ഉപ്പുവെള്ളംകയറി കൃഷി നശിക്കുന്നതിന് പരിഹാരമായി ജില്ലാ പഞ്ചായത്ത് പതിനഞ്ച് വർഷം മുമ്പ് അഞ്ചരക്കോടിയുടെ പദ്ധതി തയ്യാറാക്കി പ്രവൃത്തി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.

കുറ്റിയോട് നടമുതൽ കുണ്ടൂർ മൂഴി വരെ നാലര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന തോട് നവികരിച്ച് തോടിന് ഇരുവശവും ഫാം റോഡും നിർമ്മിച്ചാൽ മാത്രമേ കർഷകർക്ക് കാർഷിക യന്ത്രം ഉൾപ്പടെ പാടത്ത് എത്തിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് കർഷകർ പറയുന്നത്. അമിത ജലത്തെ നിയന്ത്രിക്കാനും കർഷകർക്ക് ആവശ്യത്തിന് ഉപയോഗിക്കാനുമായി മഠത്തിൽ താഴ, കള കോവുമ്മൽ താഴ, കൂറൂരക്കടവ്, പാറ ചലിൽ താഴ, കാരയിൽ നട, എന്നിവിടങ്ങളിൽ വി.സി.ബി നിർമ്മിക്കണമെന്നത് കർഷകരുടെ ദീർഘകാലത്തെ ആവശ്യമാണ്.

വിത്തിറക്കേണ്ട സമയമായിട്ട് പോലും ഗ്രാമ പഞ്ചായത്ത് ഉൾപ്പടെ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.

 ചല്ലിയും പായലും നിറഞ്ഞ് തരിശായി കിടക്കുന്നതിനാൽ ഉഗ്രവിഷമുളള പാമ്പുകൾ, മറ്റ് ഇഴജന്തുക്കൾ,കൊതുകുകൾ എന്നിവയുടെ ശല്യം രൂക്ഷമാണ്. പാണ്ടിയുടെ കരഭാഗത്ത് താമസിക്കുന്നവരുടെ ജീവനു പോലും ഭീഷണിയാണ്

കെ.കെ രജീഷ് പൊതുപ്രവർത്തകൻ, കർഷകൻ)

 കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര വാല്യക്കോട് ഭാഗത്തു നിന്ന് വെള്ളം പാടശേഖരത്തിൽ എത്തുന്നത് തടയുക

 കുറ്റോട്ട് നടമുതൽ കുണ്ടൂർമുഴി (കുറ്റ്യാടി പുഴ) വരെയുളള തോട് വൃത്തിയാക്കുകയും, വീതി കുറച്ച് കെട്ടുകയും ചെയ്യുക

 തോടിന്റെ രണ്ട് ഭാഗത്തും ഫാം റോഡ് നിർമ്മിക്കുക.

 ആധുനിക സംവിധാനത്തോടെ വി.സി.ബി നിർമ്മിച്ച് ഷട്ടർ വെയ്ക്കുക

 ഫൂട്ട്പാത്ത് നിർമ്മിക്കുക

 തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ നെൽകൃഷിക്കായി ഉപയോഗപ്പെടുത്തുക

 കർഷകർ ഉത്പ്പാദിപ്പിക്കുന്ന നെല്ല് പാടത്ത് നിന്ന് സംഭരിക്കാനും വില അപ്പോൾ തന്നെ നൽകാനും സർക്കാർ സംവിധാനം ഉണ്ടാക്കണം

 കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കാനും, നിർദ്ദേശങ്ങൾ നൽകാനും കൃഷി ജിവനക്കാരെ നിയമിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.