മന്ത്രി എം.വി.ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ രൂക്ഷവിമർശനം
19 പാർട്ടി മെമ്പർമാരടക്കം 57 പ്രവർത്തകർ തനിക്കൊപ്പം സി.പി.ഐയിലേക്കെന്ന്
തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ തളിപ്പറമ്പിലെ പ്രമുഖ നേതാവ് കോമത്ത് മുരളീധരനും സഹപ്രവർത്തകരും സി.പി.ഐ യിൽ ചേർന്നു. ശനിയാഴ്ച രാവിലെ സി.പി.ഐ നേതാക്കളോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുരളീധരൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ഗുരുതരമായ പാർട്ടി അച്ചടക്കലംഘനം ആരോപിച്ച് വെള്ളിയാഴ്ച രാത്രിയോടെ മുരളീധരനെ സി.പി.എം ജില്ലാ കമ്മിറ്റി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
. എം വി ആറിനൊപ്പം പോയതിന്റെ പേരിൽ പാർട്ടി നടപടിക്ക് വിധേയനായ ആളാണ് എം.വി ഗോവിന്ദൻ. പിന്നീടാണ് ഉന്നതനേതൃനിരയിലേക്ക് എത്തിയതും ഇപ്പോൾ മന്ത്രിസഭയിൽ ഇരിക്കുന്നതും. തനിക്കെതിരെ നടപടിയെടുക്കാനുള്ള കാരണം വ്യക്തിവൈരാഗ്യമാണ്.പല ഉന്നതരുടെയും കൊള്ളരുതായ്മകൾ പാർട്ടി ഘടകത്തിനുള്ളിൽ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. ബക്കളത്തെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർത്തിയ വിമർശനം തനിക്കെതിരെയുള്ള നടപടിക്ക് കാരണമായെന്നും മുരളീധരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |