തായ്‌പേയ്: തായ്‌വാൻ വിഷയത്തിൽ വീണ്ടും കൊമ്പുകോർത്ത് യു.എസും ചൈനയും. തായ്‌വാനെ സ്വതന്ത്ര രാജ്യമായി യു.എസ് അംഗീകരിക്കുന്നുവെന്നതിന്റെ സൂചന നല്കി രണ്ടാം തവണയും അമേരിക്കൻ ജനപ്രതിനിധികൾ സന്ദർശനം നടത്തിയതിനെതിരെ ചൈന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ചുപേരടങ്ങുന്ന യു.എസ് സംഘമാണ് തായ്വാനിലെത്തിയത്. എലിസ സ്ലോട്ട്സ്‌കിൻ, മാർക് താകാനോ എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം ത്രിദിന സന്ദർശനത്തിന് തായ്‌വാനിലെത്തിയത്. അമേരിക്കയിൽ തായ്‌വാന്റെ ഔദ്യോഗിക സ്ഥാനപതി കാര്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കൊവിഡ് മൂലം തകർന്ന തായ്‌വാൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് അമേരിക്കൻ പ്രതിനിധികൾ അറിയിച്ചു. അതേ സമയം അമേരിക്കയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ചൈന പ്രതികരിച്ചു. അടുത്തിടെ തായ്‌വാന് ഔദ്യോഗികമായി എംബസി തുറക്കാൻ അനുവദിച്ച ലിത്വാനിയയെ ചൈന നയതന്ത്ര തലത്തിൽ തരംതാഴ്ത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |