SignIn
Kerala Kaumudi Online
Saturday, 20 April 2024 10.28 AM IST

കടകംപള്ളി മിനിസിവിൽ സ്റ്റേഷൻ കെട്ടിടം നോക്കുകുത്തി

dd

കടകംപള്ളി വില്ലേജ് ഓഫീസ് ഇപ്പോഴും വാടക കെട്ടിടത്തിൽ

നൽകാനുള്ളത് ലക്ഷങ്ങളുടെ വാടക കുടിശിക

തിരുവനന്തപുരം:കിഫ്ബിയിൽ നിന്ന് കോടികൾ ചെലവഴിച്ച് കടകംപള്ളിയിൽ നിർമ്മിച്ച മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞിട്ടും നോക്കുകുത്തി. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി പൊളിച്ചുനീക്കിയ കടകംപള്ളി വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുമ്പോഴാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ നാലുനില കെട്ടിടം വഴിപോക്കർക്കും തെരുവുനായ്ക്കൾക്കും വിശ്രമകേന്ദ്രമായി മാറിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 16നായിരുന്നു മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം. 15.28 സെന്റ് ഭൂമിയിയിലാണ് അഞ്ച് കോടിയിലേറെ രൂപ ചെലവിൽ 11,​373 ചതുരശ്ര അടിയിലുള്ള കെട്ടിടം നിർമ്മിച്ചത്. ഗ്രൗണ്ട് ഫ്ളോറിൽ കടകംപള്ളി വില്ലേജ് ഓഫീസ്, ഒന്നാംനിലയിൽ ആനയറ കുടുംബക്ഷേമ ഉപകേന്ദ്രം, ഊളൻകുഴി കുടുംബക്ഷേമ ഉപകേന്ദ്രം, മിനി കോൺഫറൻസ് ഹാൾ, രണ്ടാം നിലയിൽ താലൂക്ക് സപ്ലൈ ഓഫീസ്, മൂന്നും നാലും നിലകളിലായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് എന്നിങ്ങനെയാണ് തീരുമാനിച്ചിരുന്നത്.

രണ്ട് ഗേറ്റുകൾ,​ കാർ-സ്‌കൂട്ടർ പാർക്കിംഗ് സൗകര്യം, ലിഫ്റ്റ് സംവിധാനം, തടസമില്ലാതെ വൈദ്യുതി ലഭിക്കാൻ ഡി.ജി സെറ്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം, ഇടിമിന്നൽ രക്ഷാകവചം, മഴവെള്ള സംഭരണി തുടങ്ങിയ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. എന്നാൽ വൈദ്യുതി - വാട്ടർ കണക്ഷനുകൾ ലഭ്യമാകാത്തതാണ് ഓഫീസുകളുടെ പ്രവർത്തനം ഇവിടേക്ക് മാറ്റുന്നതിന് തടസം. വൈദ്യുതി കണക്ഷനായി ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല വഹിച്ചിരുന്ന ഹൗസിംഗ് ബോർഡ് പണം കെട്ടിവച്ചിട്ടില്ല. വാട്ടർ അതോറിട്ടിയിൽ നിന്ന് പുതിയ കണക്ഷനും ലഭ്യമാകേണ്ടതുണ്ട്.

കെട്ടിട ഉടമയെ വട്ടം കറക്കി റവന്യു വകുപ്പ്

മിനിസിവിൽ സ്റ്റേഷന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായിരിക്കെ കടകംപള്ളി വില്ലേജ് ഓഫീസിന് വേണ്ടി വീട് വാടകയ്ക്ക് നൽകിയ ഉടമ പുലിവാല് പിടിച്ചു. മാസങ്ങളായുള്ള വാടകയ്ക്ക് പുറമേ കൊമേഴ്സ്യൽ പർപ്പസിലുള്ള വൈദ്യുതി-വെള്ളക്കര കുടിശിക അടയ്ക്കാനും റവന്യൂ വകുപ്പ് കൂട്ടാക്കാത്തതാണ് റിട്ട. പോളിടെക്നിക് പ്രിൻസിപ്പലായിരുന്ന ധർമ്മരാജനെ കുഴയ്ക്കുന്നത്.

2018ലാണ് പ്രതിമാസം 13,​495 രൂപ നിരക്കിൽ കെട്ടിടം വാടകയ്ക്ക് നൽകിയത്. മൂന്നരവർഷം പിന്നിട്ടിട്ടും കെട്ടിടം ഒഴിയാൻ കൂട്ടാക്കാത്ത റവന്യൂ വകുപ്പ് കഴിഞ്ഞ പതിനാറ് മാസമായി

2,​15,​920 രൂപയാണ് വാടക ഇനത്തിൽ ഉടമയ്ക്ക് നൽകാനുള്ളത്. കൂടാതെ വൈദ്യുതി ചാർജ് ഇനത്തിൽ കാൽലക്ഷത്തോളം രൂപയും വെള്ളക്കരമായി 30000 രൂപയും കുടിശികയുണ്ട്.

കയറിയിറങ്ങി മടുത്തു

ആഴ്ചകളായി താലൂക്ക് ഓഫീസിൽ കയറിയിറങ്ങിയിട്ടും ധർമ്മരാജന് വാടക നൽകാനോ വെള്ളം- വൈദ്യുതി നികുതി കുടിശികകൾ അടയ്ക്കാനോ റവന്യൂ അധികൃതർ തയ്യാറായിട്ടില്ല. മിനി സിവിൽ സ്റ്റേഷനിലേക്ക് വില്ലേജ് ഓഫീസ് മാറ്റിയാൽ വെള്ളം- വൈദ്യുതി നികുതി കുടിശികയും ഇദ്ദേഹത്തിന്റെ ചുമലിലാവും. കൊമേഴ്സ്യൽ നിരക്കിലുള്ള ഭാരിച്ച തുക ഒടുക്കാവുന്നതിനും അപ്പുറമാണെന്നും ഉടമ പറയുന്നു. കുടിശിക തീർത്ത് എത്രയും പെട്ടെന്ന് ഒഴിഞ്ഞു നൽകണമെന്നാണ് ഉടമയുടെ ആവശ്യം.

"വൈദ്യുതി,​ വാട്ടർ കണക്ഷനുകൾ ലഭ്യമായാലുടൻ മിനിസിവിൽ സ്റ്റേഷൻ പ്രവർത്തനസജ്ജമാകും. ഇതിന്റെ ഭാഗമായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു."

സി.കെ. ഗോപകുമാർ,

കൗൺസിലർ,​ കടകംപള്ളി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.