SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.38 PM IST

കാലാപാനിയും ലിപുലേഖും നേപ്പാളിന്റേത് , അധികാരത്തിലെത്തിയാൽ തിരിച്ചു പിടിക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി

hyghy

കാഠ്മണ്ഡു: അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന വിവാദ പ്രസ്താവനയുമായി നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാളിന്റെ പത്താം ജനറൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുദ്ധത്തിലൂടെയല്ലെന്നും ഇന്ത്യയുമായി നിരന്തര ചർച്ചകൾ നടത്തിയാണ് സാദ്ധ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ നേപ്പാളിന്റെ കൈവശമുണ്ടായിരുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കും.അയൽ രാജ്യങ്ങളുമായി ശത്രുതക്ക് താൽപര്യമില്ലാത്തതിനാൽ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. ' ഒലി പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഫ് നേപ്പാളി ഉയർന്നുവരുമെന്ന് ഉറപ്പുണ്ടെന്ന് ഒലി പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള തർക്ക പ്രദേശമാണ് കാലാപാനി. ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമാണ് കാലാപാനിയെന്ന നിലപാടിലാണ് ഇന്ത്യ. അതേ സമയം സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമാണ് കാലാപാനിയെന്ന് നേപ്പാളും പറയുന്നു.

2020 മെയിൽ ലിപുലേഖ് ചുരത്തെ ഉത്തരാഖണ്ഡിലെ ധാർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള റോഡ് ഇന്ത്യ തുറന്നതിനെതോടെ ഇന്ത്യ- നേപ്പാൾ ബന്ധം വഷളായിരുന്നു,​തങ്ങളുടെ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് അവകാശപ്പെട്ട നേപ്പാൾ ദിവസങ്ങൾക്കകം ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടെ പ്രദേശങ്ങളായി കാണിക്കുന്ന പുതിയ ഭൂപടം പുറത്തിറക്കി. ഇതിനെതിരെ ഇന്ത്യയും രംഗത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.