ഇസ്ലാമാബാദ് : കടക്കെണിയിലായ പാകിസ്ഥാന് മൂന്ന് ബില്യൺ ഡോളർ സൗദി അറേബ്യയിൽ നിന്ന് ഉടൻ ലഭിക്കുമെങ്കിലും അത് വിപണിയിൽ ഇറക്കാൻ സർക്കാരിന് കഴിയുകയില്ല. ഒരു വർഷത്തേയ്ക്ക് ഈ തുക പാക് സെൻട്രൽ ബാങ്കിന്റെ നിക്ഷേപത്തിൽ സൂക്ഷിക്കണം എന്ന വ്യവസ്ഥയാണ് കാരണം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കരുതൽ ശേഖരം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് പണം കടമെടുത്ത് സൂക്ഷിക്കേണ്ട ഗതികേടിലേക്ക് പാക് സർക്കാർ എത്തിയത്.
മൂന്ന് ബില്യൺ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സൗദിയിൽ നിന്ന് സഹായം ലഭിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ സൗദിയിൽ നിന്നും തുക ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
സൗദിയിൽ നിന്നും ലഭിക്കുന്ന തുക ഉടൻ ചിലവഴിക്കാനാവില്ലെങ്കിലും അടുത്ത 60 ദിവസത്തിനുള്ളിൽ
പാകിസ്ഥാന് ഏഴ് ബില്യൺ യു എസ് ഡോളറാണ് വിവിധ വായ്പകളായി ലഭിക്കുന്നത്. ഇതിൽ സൗദി അറേബ്യയിൽ നിന്നുള്ള 3 ബില്യൺ ഡോളർ നിക്ഷേപം, 1.2 ബില്യൺ ഡോളറിന്റെ സൗദി ഓയിൽ ഫെസിലിറ്റി, 800 മില്യൺ യുഎസ് ഡോളർ ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് വഴിയും ലഭിക്കും. കൂടാതെ ബോണ്ടുകൾ വഴി ഒരു ബില്യൺ ഡോളറും പാകിസ്ഥാൻ ശേഖരിക്കുന്നുണ്ട്.
എന്നാൽ കടമെടുത്ത് കടം വീട്ടേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ ഇപ്പോൾ. ഉറ്റ ചങ്ങാതിയായ ചൈനയാണ് പാകിസ്ഥാനെ കടക്കെണിയിലേക്ക് കൊണ്ടു പോകുന്നത്. ലോക സംഘടനകൾക്ക് പുറമെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുമാണ് പാകിസ്ഥാൻ പതിവായി കടം വാങ്ങിയിരുന്നത്. എന്നാൽ യുഎഇയുമായി അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങളാണ് ചൈനയെ പാകിസ്ഥാന്റെ പണാവശ്യങ്ങൾക്കുള്ള സുഹൃത്താക്കി മാറ്റിയത്. 2020 21 സാമ്പത്തിക വർഷത്തിൽ കാലാവധി പൂർത്തിയാകുന്ന കടം തിരിച്ചടയ്ക്കാൻ വേണ്ടി മാത്രം പാകിസ്ഥാന് ചൈനയ്ക്ക് 26 ബില്യൺ രൂപ പലിശയിനത്തിൽ മാത്രം നൽകേണ്ടി വന്നു. മൊത്തം 385 ബില്യൺ ഡോളറിന്റെ കടം ചൈനയിൽ നിന്നും പാകിസ്ഥാന്റെ തലയിലായിട്ടുണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |