തിരുവല്ല: പാർട്ടി നേതാവിനെതിരെ പീഡന പരാതി നൽകിയ വനിതാ പ്രവർത്തകയെ സസ്‌പെൻഡ് ചെയ്ത് സി പി എം. വനിതാ പ്രവർത്തകയ്‌ക്കെതിരെ മഹിളാ അസോസിയേഷൻ പരാതി നൽകിയിരുന്നുവെന്നും, അന്വേഷണവിധേയമായാണ് സസ്‌പെൻഡ് ചെയ്തതെന്നുമാണ് സി പി എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി നൽകുന്ന വിശദീകരണം.
ദിവസങ്ങൾക്ക് മുൻപാണ് വനിതാ പ്രവർത്തകയ്‌ക്കെതിരെ നടപടി സ്വീകരിച്ചതെന്നും ഫ്രാൻസിസ് വി ആന്റണി വ്യക്തമാക്കി. പീഡനം സംബന്ധിച്ച് പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക പീഡനത്തിന് ശേഷം പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു വനിതാ പ്രവർത്തകയുടെ പരാതി. സി പി എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡി വൈ എഫ് ഐ നേതാവ് നാസർ എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. നഗ്നചിത്രം പകർത്തി പുറത്തുവിടാതിരിക്കാൻ പണം ചോദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |