SignIn
Kerala Kaumudi Online
Friday, 29 March 2024 3.25 PM IST

തിരമറന്ന് ആഘോഷം, അപകടം അരികിൽ

life

ആലപ്പുഴ: ആർത്തലച്ചെത്തുന്ന തിരമാലകളെ മറന്ന് കടലിൽ ഇറങ്ങുന്നവരെ ആലപ്പുഴ ബീച്ചിൽ കാത്തിരിക്കുന്നത് അപകടച്ചുഴികൾ. മുന്നറിയിപ്പ് അവഗണിച്ചാണ് വിദേശ സഞ്ചാരികരുൾപ്പെടെ കടലിൽ ഇറങ്ങുന്നത്. മഴക്കാലമായതിനാൽ ശക്തമായ തിരയാണ് അടിച്ചുകയറുന്നത്.

അടിയൊഴുക്കിനൊപ്പം ചുഴിയുമുള്ളത് അപകട തീവ്രത വർദ്ധിപ്പിക്കുന്നു. ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകിയാലും അവഗണിക്കുകയാണ് പതിവ്. കൊവിഡ് ഇടവേളയ്ക്ക് ശേഷം ബീച്ച് ഫെസ്റ്റ് ഉൾപ്പെടെ നടത്താൻ സംഘാടകർ ആലോചിക്കുന്നുണ്ട്. ക്രിസ്മസ് അവധിയും അടുത്തെത്തിയതോടെ ലൈഫ് ഗാർഡുമാരുടെ നെഞ്ചിടിപ്പും വർദ്ധിച്ചു.

ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ ഒരാഴ്ചയായി താരതമ്യേന കുറവാണ്. കൂടുതൽ ആളുകൾ ബീച്ചിലെത്തുന്നതിനാൽ ഇവരെ നിയന്ത്രിച്ച് തിരിച്ചയയ്ക്കാൻ പൊലീസും ലൈഫ് ഗാർഡുകളും ബുദ്ധിമുട്ടുകയാണ്. പൊതു അവധി ദിവസങ്ങളിൽ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്.

ടൂറിസം വകുപ്പ് വിനോദ സഞ്ചാര വികസനത്തിനായി ആലപ്പുഴ നഗരത്തിൽ മാത്രം കോടികൾ ചെലവഴിക്കുമ്പോഴാണ് ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ ലൈഫ് ഗാർഡുകളെ നിയമിക്കുന്നതിൽ പിശുക്ക് കാണിക്കുന്നത്. കഴിഞ്ഞ ദിവസം കടലിൽപോയ കോട്ടയം സ്വദേശിയെ ലൈഫ് ഗാർഡുമാരാണ് രക്ഷപ്പെടുത്തിയത്. മദ്യപിച്ചെത്തുന്നവരാണ് പലപ്പോഴും ലൈഫ് ഗാർഡുകൾ പറയുന്ന നിർദേശങ്ങൾ അനുസരിക്കാതെ അപകടത്തിൽപ്പെടുന്നത്.

അപകടത്തിലേക്ക് നയിക്കുന്നത്

1. ലൈഫ് ഗാർഡുകളുടെ എണ്ണം കുറവ്

2. രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടില്ല

3. തിരക്കുള്ള സമയത്ത് പൊലീസ് സാന്നിദ്ധ്യം കുറഞ്ഞു

4. മദ്യപിച്ചെത്തുന്നവർ നിർദേശങ്ങൾ അവഗണിക്കുന്നു

5. കരയിൽ കയറാൻ ആവശ്യപ്പെട്ടാൽ തട്ടിക്കയറും

സുരക്ഷാ സംവിധാനം

ലൈഫ് ഗാർഡുകൾ: 10 (രണ്ട് ഷിഫ്ടുകളിൽ)​

വേണ്ടത്: 15

ഡ്യൂട്ടി സമയം: രാവിലെ 7 ​- രാത്രി 7

ലൈഫ് ബോയ: 14
റസ്‌ക്യു ട്യൂബ്: 4
ലൈഫ് ജാക്കറ്റ്: 6
സർഫാൻ റെസ്‌ക്യു ബോർഡ്: 6

""

രണ്ടു ഷിഫ്ടുകളിലുമായി പത്തുപേരാണുള്ളത്. ഒരു ഷിഫ്ടിൽ അഞ്ചുപേർ മാത്രം. വിശ്രമിക്കുന്നത് രണ്ട് കടമുറികളിലാണ്. ഇതിലൊന്നിൽ സുരക്ഷാ സംവിധാനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.

ലൈഫ് ഗാർഡ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.