തലശ്ശേരി:. കണ്ണൂർ ജില്ലയിൽ കോൺഗ്രസിന്റെ കരുത്തനായ നേതാക്കളിലൊരാളായ മമ്പറം ദിവാകരനെതിരെയുള്ള അച്ചടക്കനടപടി പാർട്ടിയിൽ പുതിയ പോർമുഖം തുറക്കുമെന്ന് ഉറപ്പായി. കെ.പി.സി.സി. പ്രസിഡന്റായി കെ,സുധാകരൻ നിയമിതനായത് മുതൽ മമ്പറവും നേതൃത്വവുമായി ഏതുവിധത്തിൽ ഒത്തുപോകുമെന്നത് സംബന്ധിച്ച് പ്രവർത്തകർക്കിടയിൽ ആശങ്ക ഉയർന്നതാണ്. ഇതിനെ സാധൂകരിക്കുന്നതായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ എതിർപാനലുമായി മമ്പറം രംഗത്തുവന്നതും പുറത്താക്കപ്പെടുന്നതുമായ സംഭവങ്ങൾ.
ദശകങ്ങളായി തലശ്ശേരിയുടെ തിലകക്കുറിയായി മഞ്ഞോടിയിൽ നിലനിൽക്കുന്ന ആശുപത്രിയുടെ ഭരണം ഏത് വിധേനയും പിടിച്ചെടുക്കാൻ സുധാകരൻ പക്ഷം കരുക്കൾ നിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ഇത് മുന്നിൽ കണ്ട്, വിജയം ഉറപ്പാക്കാൻ മമ്പറം പക്ഷവും ശാക്തിക ബലാബലത്തിന് കച്ചകെട്ടിയിരിക്കുകയാണ്. എത് വിധേനയും അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ തന്ത്രങ്ങൾക്കാണ് മമ്പറം അണിയറയിൽ രൂപം നൽകിയിട്ടുള്ളത്. മുമ്പൊരിക്കൽ ഇതുപോലുള്ള സാഹിത്യമുണ്ടായപ്പോൾ ഇടത് പക്ഷത്തിന്റെ കൈകളിലേക്ക് ഭരണം എത്തുമെന്ന് തോന്നിപ്പിച്ചിരുന്നു.
പുറത്താക്കപ്പെട്ട സാഹചര്യത്തിലും സുധാകരനെതിരെ താൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്നാണ് മമ്പറം പറയുന്നത്. കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്‌കൂൾ വിലക്ക് വാങ്ങാൻ വേണ്ടി കരുണാകരൻ ട്രസ്റ്റിന്റെ ഭാരവാഹികളായിരുന്ന ആയിട്ടുള്ള കെ. പ്രമോദിനെയും ബാലകൃഷ്ണൻ മാസ്റ്ററെയും പോലെ ഉള്ള ആളുകളെ മാറ്റി ,കണ്ണൂർ ഏജ്യുപാർക്ക് കമ്പനി രജിസ്റ്റർ ചെയ്തുവെന്നാണ് സുധാകരനെതിരെ മമ്പറം ഉന്നയിച്ച പ്രകോപനപരമായ ആരോപണം..കമ്പനിയുടെ രണ്ടു ഡയരക്ടർമാരായി സുധാകരനും, പ്രകാശ് നായർ എന്ന മറ്റൊരാളേയും ഉൾപ്പെടുത്തിയെന്നും ഈ പ്രകാശ് നായർ ആരാണെന്നോ, നാട് എവിടെയാന്നെന്നോ. രാഷ്ട്രീയം എന്താണെന്നോ, ആർക്കുമറിയില്ലെന്നും മമ്പറം ആരോപിച്ചിരുന്നു. കണ്ണൂർ.കോർപറേഷൻ തിരഞ്ഞെടുപ്പിൽ കാനത്തൂർ ഡിവിഷനിൽ ിന്നും മത്സരിച്ച സ്ഥാനാർഥി ഷിബു ഫർണാണ്ടസുമായി സുധാകരനുള്ള ബന്ധം വെളിപ്പെടുത്തണമെന്നും മമ്പറം ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ ബാംഗ്ലൂരിലും കൊച്ചിയിലും കണ്ണൂരിലുമുള്ള കമ്പനിയിലെ പാർട്ണർ ആരാണെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന ചോദ്യവും മമ്പറം ഉയർത്തുന്നുണ്ട്. കണ്ണൂർ പാർലിമെന്റ് മെമ്പർ ആയിട്ടുള്ള കെ സുധാകരൻ എപ്പോഴെങ്കിലും ജനകിയ പ്രശ്‌നങ്ങൾ ഉയർത്തുന്നതായി കണ്ടിട്ടുണ്ടോയെന്നും മമ്പറം ചോദിക്കുന്നു.
1965 മുതൽ കോൺഗ്രസുകാരനായിപ്രവർത്തിക്കുന്ന താൻ പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും മമ്പറം പറയുന്നു. അതെ സമയം . ഫാസിസത്തിനെതിരെ കോൺഗ്രസും സി.പി.എമ്മുമായി സഹകരിച്ച് നീങ്ങേണ്ട കാലമാണിതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിൽ അപകടം മണക്കുന്ന പ്രവർത്തകരും കോൺഗ്രസിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |