ചെറുപുഴ: ചെറുപുഴ അയ്യപ്പ ക്ഷേത്രം ഭരണസമിതിയുടെ പരിധിയിലുള്ള കുടുംബങ്ങൾക്കുവേണ്ടി കോലുവള്ളിയിൽ ക്ഷേത്രം വക സ്ഥലത്തുണ്ടായിരുന്ന മോക്ഷതീരം ശ്മശാനം നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് എസ്. കുമരേശൻ സമർപ്പണം നടത്തി.
ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. മരണാനന്തര ചടങ്ങുകൾക്ക് വരുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, പൂന്തോട്ടം, അനുശോചനയോഗം നടത്താനുള്ള സൗകര്യം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് എസ്. കുമരേശൻ, സെക്രട്ടറി സി.എം രഘു, ട്രഷറർ കെ.കെ ശശീന്ദ്രൻ, ചെറുപുഴ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കൂടിയായ എം. ബാലകൃഷ്ണൻ, പി.എം വാസുദേവൻ എന്നിവർ നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നല്‍കി. സമർപ്പണ ചടങ്ങിൽ എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്മശാന കമ്മിറ്റി സ്ഥാപക പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ നായർ, സെക്രട്ടറി സി.എം ഗോവിന്ദൻ, ചുണ്ട തട്ടുമ്മൽ ക്ഷേത്ര ഭാരവാഹികളായ തമ്പാൻ കരീച്ചേരി, പി. രാമചന്ദ്രൻ, കെ.കെ സുകുമാരൻ, ക്ഷേത്രം സെക്രട്ടറി സി.എം രഘു, മാതൃസമിതി പ്രസിഡന്റ് എ.വി കാർത്ത്യായനി സംസാരിച്ചു. മോക്ഷതീരം ശില്പികളായ ബാബു കൊഴുമ്മൽ, ഷിജു പൊന്നാരട്ട, അബ്ദുള്ള കടുമേനി എന്നിവരെ ആദരിച്ചു. പി.എം വാസുദേവൻ സ്വാഗതവും കെ.കെ ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |