തൃശൂർ: അഭിനയകലയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ ടി.ജി. രവിക്ക് അഖിലകേരള എഴുത്തച്ഛൻ സമാജം ജില്ലാകമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകി. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് സ്വഭാവനടനിലേയ്ക്ക് ടി ജി. രവിയുടെ ഭാവപ്പകർച്ച അവിസ്മരണീയമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം അദ്ധ്യക്ഷനായി. സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉപഹാരസമർപ്പണം നടത്തി. മന്ത്രി കെ. രാധാകൃഷ്ണൻ പൊന്നാട ചാർത്തി. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മുൻ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.എ.എസ് ലഭിച്ച ടി.ആർ. രജീഷിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, പ്രൊഫ. ടി.ബി. വിജയകുമാർ, ടി.ജി. ചന്ദ്രകുമാർ, സി.എൻ. സജീവൻ, ധന്യ രാമചന്ദ്രൻ, അഡ്വ. കെ.കെ. വാരിജാക്ഷൻ, കെ.എൻ. ഭാസ്‌ക്കരൻ, അഡ്വ.എൻ. സന്തോഷ്, രാജി മോഹൻദാസ്, ഷാജി കൈനൂർ തുടങ്ങിയവർ പ്രസംഗിച്ചു. ടി.ജി. രവി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |