ബീജിംഗ്: 2021ൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കലക്ഷൻ നേടിയത് ചൈനീസ് ചിത്രമായ ദ ബാറ്റിൽ അറ്റ് ലേക്ക് ചാംഗ്ജിൻ. ചൈനയും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രം ചൈനയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ചിലവേറിയ ചിത്രമാണ്. 200 ദശലക്ഷം ഡോളറായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. അതായത് 15,01,38,00,000 ഇന്ത്യൻ രൂപ.889.5 ദശലക്ഷം ഡോളറാണ് ( 66,77,38,75,500 ഇന്ത്യൻ) ചിത്രം ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത്.മറ്റൊരു ചൈനീസ് ചിത്രമായ ‘ഹായ് മോം’ ആണ് ഏറ്റവുമധികം കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം. ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ മൂന്നാം സ്ഥാനത്താണ്.ചരിത്രപരമായ യാഥാർത്ഥ്യത്തിൽ നിന്ന് വിഭിന്നമായി അമേരിക്കൻ സൈന്യത്തിനെതിരെ ചൈന ഇതിഹാസ വിജയം നേടിയതായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ഇതിന്റെ പേരിൽ സിനിമയ്ക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു. വു ജിംഗ്, ജാക്സൺ യീ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ചെൻ കൈഗെ, സുയി ഹാർക്ക്, ഡാന്റെ ലാം എന്നിവർ ചേർന്നാണ്.2019 ൽ സ്പൈഡർമാൻ - ഫാർ ഫ്രം ഹോം റിലീസ് ചെയ്തതിന് ശേഷം ഒരു ഹോളിവുഡ് സിനിമകളും ചൈനയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് അധികൃതർ സെൻസർഷിപ്പിലൂടെയും മറ്റ് നിയന്ത്രണങ്ങളിലൂടെയും ഹോളിവുഡ് ചിത്രങ്ങൾക്ക് പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. ഇത് ദ ബാറ്റിൽ അറ്റ് ലേക്ക് ചാംഗ്ജിനിന്റെ സാമ്പത്തിക നേട്ടത്തിന് കാരണമായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |