അബുദാബി: യു.എ.ഇയില്‍ സാമ്പത്തിക, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമ പരിഷ്‌കാരങ്ങള്‍ക്ക് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.
ബലാത്സംഗത്തിനോ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിനോ ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് നിയമപരിഷ്കാരം. കുട്ടികളാണ് ഇരകളെങ്കില്‍ വധശിക്ഷ വരെ ശിക്ഷ നീട്ടാവുന്നതാണെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇര 18 വയസിന് താഴെയുള്ളവരോ, വികലാംഗരോ, ആക്രമണം പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലോ ആണെങ്കില്‍, ശിക്ഷ പത്ത് വര്‍ഷത്തില്‍ കുറയാത്തതും 25 വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷയായും ഉയരും. കുറ്റകൃത്യം നടക്കുന്നത് ജോലിസ്ഥലത്തോ പഠനസ്ഥലത്തോ, സംരക്ഷണ കേന്ദ്രങ്ങളിലോ ആണെങ്കില്‍ ശിക്ഷ കൂടുതല്‍ കഠിനമാകും
യു.എ.ഇയുടെ 50-ാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് ഭേദഗതി ചെയ്തത്. ക്രിമിനല്‍ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടുത്ത വര്‍ഷം ജനുവരി രണ്ടോടെ പൂര്‍ണമായും നടപ്പിലാക്കും. പുതിയ നിയമ പരിഷ്‌കാരം അനുസരിച്ച് സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മികച്ച സംരക്ഷണം ഉറപ്പാക്കും.
വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ക്രിമിനല്‍ കേസെടുക്കും. ആറുമാസത്തില്‍ കുറയാത്ത ശിക്ഷയാണ് ലഭിക്കുക. പരാതി പിന്‍വലിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. വിവാഹേതര ബന്ധങ്ങള്‍ നിയമവിരുദ്ധമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണമെന്നും നിയമത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |